ന്യൂഡൽഹി: ലോകത്ത് കോവിഡ് ബാധിച്ചുള്ള മരണം 42,000 പിന്നിട്ടു. ചൊവ്വാഴ്ച മാത്രം ലോകത്താകെ മരിച്ചത് 4,378 പേരാണ്. രോഗബാധിതരുടെ എണ്ണം 8.5 ലക്ഷം പിന്നിട്ടു. വേൾഡോമീറ്റർ കണക്കുപ്രകാരം 42,151 പേരാണ് ബുധനാഴ്ച രാവിലെ വരെ മരിച്ചത്. 202 രാജ്യങ്ങളിലായി 8,58,669 പേർക്കാണ് ഇതുവരെ വൈറസ് സ്ഥിരീകരിച്ചത്. അതേസമയം 1,78,099 പേർ രോഗമുക്തരായി.
ഇറ്റലിയിലാണ് ഏറ്റവും കൂടുതൽ മരണം. ചൊവ്വാഴ്ച 837 പേരാണ് ഇറ്റലിയിൽ മരിച്ചത്. ഇതോടെ 12,428 പേർ ഇറ്റലിയിൽ മരിച്ചു. 1,05,792 പേർക്ക് വൈറസ് സ്ഥിരീകരിച്ചു. 15,729 പേർ രോഗം ഭേദമായി ആശുപത്രിവിട്ടു. മറ്റുള്ളവർ ചികിത്സയിൽ തുടരുകയാണ്.
കൂടുതൽ രോഗബാധിതരുള്ളത് അമേരിക്കയിലാണ്. 24,742 പേർക്ക് ചൊവ്വാഴ്ച കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ 1,88,530 പേർക്ക് യുഎസിൽ രോഗം സ്ഥിരീകരിച്ചു. 3,889 പേരാണ് ഇവിടെ മരിച്ചത്. ചൊവ്വാഴ്ച മാത്രം 748 പേരാണ് ഇവിടെ മരിച്ചത്.
സ്പെയിനിലും മരണസംഖ്യ ഉയരുകയാണ്. ചൊവ്വാഴ്ച 748 പേരാണ് ഇവിടെ മരിച്ചത്. ഇതോടെ മരണസംഖ്യ 8,464 ആയി ഉയർന്നു. 7,967 പുതിയ കേസുകളാണ് ചൊവ്വാഴ്ച മാത്രം ഇവിടെ റിപ്പോർട്ട് ചെയ്തത്.
ഫ്രാൻസ്, ഇറാൻ, ബ്രിട്ടൺ, നെതർലൻഡ് എന്നീ രാജ്യങ്ങളിലും മരണനിരക്ക് ഉയരുകയാണ്. ഫ്രാൻസിൽ 3,523 പേരും ഇറാനിൽ 2,898 പേരും ഇതിനോടകം മരിച്ചു. ബ്രിട്ടണിലും നെതർലൻഡിലും യഥാക്രമം 1,789 പേരും 1,039 പേരും മരിച്ചു.
കോവിഡ് മരണം 42,000 പിന്നിട്ടു
08:54 AM Apr 01, 2020 | Deepika.com