കൊറോണ: യുഎൻ നേരിട്ടതിൽ‌ ഏറ്റവും വലിയ പ്രതിസന്ധിയെന്ന് സെക്രട്ടറി ജനറൽ

06:44 AM Apr 01, 2020 | Deepika.com
ന്യൂയോർക്ക്: രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് ലോകം കടന്നുപോകുന്നതെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെർസ്. കൊറോണ വൈറസ് വ്യാപനം ലോകത്ത് സൃഷ്ടിക്കുന്ന സാമ്പത്തിക മാന്ദ്യം സമീപകാലത്തെങ്ങും ഉണ്ടാകാത്ത തരത്തിലുള്ളതായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജനങ്ങളുടെ ജീവിതത്തെയും ഉപജീവനത്തേയും സമൂഹത്തെ ആകെയുമാണ് പുതിയ കൊറോണ വൈറസ് ആക്രമിക്കുന്നത്. ഐക്യരാഷ്ട്രസഭ രൂപീകരിച്ചതിനുശേഷം നേരിട്ട ഏറ്റവും വലിയ പ്രതിസന്ധിയാണിത്. പകർച്ചവ്യാധി ഇല്ലാതാക്കുന്നതിന് അടിയന്തരമായി ഏകോപനത്തോടെയുള്ള പ്രതികരണം ഉണ്ടാവണം. അവികസിത രാജ്യങ്ങളെ സഹായിക്കാൻ മുന്നോട്ടുവരണമെന്ന് അദ്ദേഹം വ്യവസായവത്കൃത രാജ്യങ്ങളോട് ആവശ്യപ്പെടുകയും ചെയ്തു.

കോവിഡ് വ്യാപനം ലോകത്ത് സാന്പത്തിക മാന്ദ്യം സൃഷ്ടിക്കുമെന്ന് ഐക്യരാഷ്ട്ര സംഘടന പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. കൊറോണയുടെ ഭാഗമായുള്ള സാമ്പത്തിക മാന്ദ്യം ഇന്ത്യ, ചൈന എന്നീ രാജ്യങ്ങളെ ഗണ്യമായി ബാധിക്കില്ലെന്നും യുഎൻ റിപ്പോർട്ട് പറയുന്നു. എന്നാൽ ഇതിന്‍റെ കാരണങ്ങൾ റിപ്പോർട്ട് വ്യക്തമാക്കുന്നില്ല. ഐക്യരാഷ്ട്രസഭയും യുണൈറ്റഡ് നേഷൻസ് കോണ്‍ഫറൻസ് ഓണ്‍ ട്രേഡ് ആന്‍റ് ഡെവലെപ്പ്മെന്‍റും സംയുക്തമായി തയാറാക്കിയ റിപ്പോർട്ടി ലാണ് സാമ്പത്തിക മാന്ദ്യം സംബന്ധിച്ച വിലയിരുത്തലുകൾ.

ആഗോള ജനസംഖ്യയുടെ മൂന്നിൽ രണ്ടുഭാഗവും വസിക്കുന്ന വികസ്വര രാഷ്ട്രങ്ങളിലാണു പ്രശ്നം രൂക്ഷമാവുക. പ്രതിസന്ധിയിൽനിന്നു കരകയറാൻ ഈ രാ ജ്യങ്ങൾക്ക് 2.5 ലക്ഷം കോടി ഡോളറിന്‍റെ രക്ഷാപാക്കേജ് ആവശ്യമാണ്. അടുത്ത രണ്ടു വർഷത്തിനിടെ കയറ്റുമതിയിൽ ഏറെ മുന്നിൽ നിൽക്കുന്ന രാജ്യങ്ങ ളുടെ നിക്ഷേപങ്ങളിൽ പോലും രണ്ടു മുതൽ മൂന്ന് ട്രില്യണ്‍ ഡോളറിന്‍റെ കുറവ് വരുമെന്നു റിപ്പോർട്ടിൽ മുന്നറിയിപ്പ് നൽകുന്നു.

ഇപ്പോഴുള്ള പ്രതിസന്ധികൾ നേരിടുന്നതിന് നാലിന തന്ത്രങ്ങളാണ് ആവിഷ്കരിച്ച് നടപ്പാക്കേണ്ടത്. കടക്കെണിയിലായ രാജ്യങ്ങളെ സാമ്പത്തിക പ്രതിസന്ധി മറിക ടക്കുന്നതിനു കൂടുതൽ നിക്ഷേപം നടത്താൻ ഐഎംഎഫ് ഉൾപ്പടെയുള്ള ഏജൻസികൾ നടപടി സ്വീകരിക്കണമെന്നും റിപ്പോർട്ട് നിർദേശിക്കുന്നു.