ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ നിസാമുദീനിൽ തബ്ലീഹ് ജമാ അത്ത് എന്ന ചടങ്ങിൽ തായ്ലൻഡിൽ നിന്നും, ഫിലിപ്പീൻസിൽ നിന്നും, മലേഷ്യയിൽ നിന്നുമെത്തിയ പ്രതിനിധികളടക്കം പങ്കെടുത്തിരുന്നുവെന്ന് റിപ്പോർട്ട്. ഇവിടെ നടന്ന പരിപാടിയിൽ രണ്ടായിരത്തോളം പേർ പങ്കെടുത്തിരുന്നുവെന്നാണ് വിവരം.
ഈ വിവരം സ്ഥിരീകരിച്ചതോടെ കൂട്ടത്തോടെ ആളുകളെ നിസാമുദീനിൽ പരിശോധന നടത്തുകയും ആശുപത്രികളിലേക്ക് മാറ്റുകയും ചെയ്യുകയാണ്. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 400-ഓളം പേർ ഇപ്പോഴും മർകസിലുണ്ടെന്നാണ് വിവരം. ഇതിൽ കേരളത്തിൽ നിന്നുള്ളവരുമുണ്ടെന്നുള്ളത് ആശങ്കയേറ്റുന്നു.
ഇതുവരെ ആയിരത്തോളം പേരെ ആശുപത്രിയിലേക്ക് മാറ്റിയെന്നാണ് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്. നിസാമുദീനടുത്തുള്ള ലോക് നായക് ജയ്പ്രകാശ് നാരായൺ ആശുപത്രിയാണ് നിലവിൽ നിരീക്ഷണകേന്ദ്രമാക്കി മാറ്റിയിട്ടുള്ളത്.
നിസാമുദീനിൽ വന്ന് പോയത് ആയിരക്കണക്കിന് ആളുകൾ; ആശങ്ക
10:57 AM Mar 31, 2020 | Deepika.com