ഓഫീസുകളിൽ എത്തി ചുമതല കൈമാറിയില്ലെങ്കിലും മാർച്ച് 31-ന് വിരമിക്കൽ

08:07 PM Mar 30, 2020 | Deepika.com
തിരുവനന്തപുരം: മാർച്ച് 31-ന് വിരമിക്കുന്നവർ ചുമതല കൈമാറാൻ ഓഫീസുകളിൽ എത്തേണ്ടതില്ലെന്നു സർക്കാർ നിർദേശം. കോവിഡ് വ്യാപന സാഹചര്യത്തിലാണ് സർക്കാർ നടപടി.

മാർച്ച് 31-ന് വിരമിക്കുന്നവർ ഒൗപചാരികമായ ചാർജ് കൈമാറ്റത്തിനുവേണ്ടി ഓഫീസിൽ എത്തണം. എന്നാൽ നിലവിലെ സാഹചര്യത്തിൽ അവർക്ക് യാത്രയ്ക്കു പ്രയാസമുണ്ട്, പ്രായോഗിക വിഷമവുമുണ്ട്. അതുകൊണ്ട് ഒൗപചാരികമായ ചാർജ് കൈമാറ്റം നടന്നില്ലെങ്കിലും റിട്ടയർ ചെയ്തതായി കണക്കാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

ഏതെങ്കിലും സ്കൂളിൽ അരിയും പയറും കെട്ടിക്കിടന്ന് നശിച്ചുപോകുന്ന സ്ഥിതിയുണ്ടെങ്കിൽ അത് നശിക്കാതിരിക്കാൻ നടപടി സ്വീകരിക്കണം. അതിനു പിടിഎകൾ ഇടപെടണം. പൊതുജനസേവന കേന്ദ്രങ്ങളിൽ തിരക്ക് ഒഴിവാക്കാൻ ശ്രദ്ധിക്കണം. എടിഎം മെഷീനുകളിൽ കൃത്യമായി പണം നിറയ്ക്കണം. ബാങ്കുകളിൽ പ്രത്യേക ആവശ്യക്കാർക്ക് സ്പെഷൽ പാസ് അനുവദിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

പെൻഷൻ, ശന്പളം എന്നിവ വാങ്ങാൻ പോകുന്നവർ കൃത്യമായ അകലം പാലിച്ചുവേണം ഇതിനായി പോകാൻ. അവിവാഹിത സ്ത്രീകൾക്കുള്ള പെൻഷൻ, വിധവാ പെൻഷൻ എന്നിവയ്ക്കു സർട്ടിഫിക്കറ്റ് വേണം. ഈ സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നതിനു വിഷമമുണ്ട്. ഇത് ഒഴിവാക്കാൻ തീരുമാനിച്ചെന്നും മുഖ്യമന്ത്രി അറിയിച്ചു.