പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥരെ കടയുടമയും ബന്ധുക്കളും ചേർന്നു മർദിച്ചു

05:55 PM Mar 30, 2020 | Deepika.com
തിരുവനന്തപുരം: പരിശോധനയ്ക്കെത്തിയ സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥരെ മാർജിൻ ഫ്രീ മാർക്കറ്റ് ഉടമയും ബന്ധുക്കളും ചേർന്നു മർദിച്ചു. രാവിലെ 11-ന് തിരുവനന്തപുരം കഴക്കൂട്ടത്തായിരുന്നു സംഭവം.

ജില്ലാ കളക്ടറുടെ നിർദേശപ്രകാരം വിലവർധനവും പൂഴ്ത്തിവയ്പും പരിശോധിക്കാനെത്തിയ ഉദ്യോഗസ്ഥർക്കാണു മർദ്ദനമേറ്റത്. കടയിൽ വിലവിവര പട്ടിക പ്രദർശിപ്പിക്കാൻ ആവശ്യപ്പെട്ടപ്പോൾ സൂപ്പർമാർക്കറ്റ് ഉടമയും ജീവനക്കാരും ചേർന്ന് ഉദ്യോഗസ്ഥരെ ആക്രമിക്കുകയായിരുന്നു.

സംഭവത്തിൽ മാർജിൻ ഫ്രീ മാർക്കറ്റ് ഉടമ ജോണ്‍സണ്‍ യോഹന്നാൻ, ഇയാളുടെ ബന്ധുക്കളായ നിതിൻ കെ. സാമുവൽ, നിഖിൽ കെ. സാമുവൽ എന്നിവരെ കഴക്കൂട്ടം പോലീസ് കസ്റ്റഡിയിലെടുത്തു.