തൃശൂരിലെ അതിഥി തൊഴിലാളികളെ ഡിഐജി നേരിട്ടെത്തി കണ്ടു

11:19 AM Mar 30, 2020 | Deepika.com
തൃശൂര്‍: പായിപ്പാട് സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ തൃശൂരിലെ അതിഥി തൊഴിലാളികളെ ഡിഐജിയടക്കമുള്ളവര്‍ നേരിട്ടെത്തി കണ്ടു. രാവിലെ കുട്ടനെല്ലൂരിലെ ബൈപാസിന് സമീപമുള്ള അടിപ്പാതയ്ക്കരികില്‍ വച്ചാണ് ഡിഐജി സുരേന്ദ്രന്‍ ഇവരെ കണ്ടത്. അതിഥി തൊഴിലാളികള്‍ സാധാരണയായി കൂട്ടംകൂടാറുള്ള സ്ഥലമാണിത്.

തൃശൂരില്‍ അതിഥി തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്നും അവര്‍ക്കാവശ്യമായ ഭക്ഷണവും മറ്റു സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്നും ഡിഐജി പറഞ്ഞു. നാട്ടില്‍ പോകാന്‍ തത്ക്കാലം നിര്‍വാഹമില്ലെന്നും ഇപ്പോള്‍ കഴിയുന്നിടത്തു തന്നെയോ അല്ലെങ്കില്‍ തങ്ങളൊരുക്കുന്ന സ്ഥലത്തോ താമസിക്കുകയേ നിര്‍വാഹമുള്ളൂവെന്നും അധികൃതര്‍ തൊഴിലാളികളോടു പറഞ്ഞു.

എങ്ങിനെയും നാട്ടിലേക്ക് പോകണമെന്ന ആവശ്യം തന്നെയാണ് തൊഴിലാളികള്‍ ഡിഐജി അടക്കമുള്ളവര്‍ക്കു മുന്നില്‍ ഉന്നയിച്ചത്. അതിഥി തൊഴിലാളികളെ കൊണ്ടുവന്ന കരാറുകാര്‍ക്ക് ഇവരുടെ ഉത്തരവാദിത്വങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറാനാവില്ലെന്നും ഡിഐജി വ്യക്തമാക്കി.