ലോക്ക്ഡൗൺ; ജനങ്ങൾ‌ നേരിടുന്ന ബുദ്ധിമുട്ടിന് ക്ഷമചോദിച്ച് പ്രധാനമന്ത്രി

11:25 AM Mar 29, 2020 | Deepika.com
ന്യൂഡൽഹി: കോവിഡ് വൈറസ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ രാജ്യത്ത് പ്രഖ്യാപിച്ച ലോക്കഡൗൺ മൂലം ജനങ്ങൾക്ക് നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകൾക്ക് ക്ഷമ ചോദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.

കോവിഡിനെതിരെ ലോകം മുഴുവൻ നടത്തുന്നത് ജീവൻമരണ പോരാട്ടമാണ്. അങ്ങനെയുള്ളപ്പോൾ മാർ‌ഗ നിർദേശങ്ങൾ ലംഘിച്ചാൽ അത് കോവിഡിനെതിരായ പ്രവർത്തനങ്ങളെ പിന്നോട്ടടിക്കും- അദ്ദേഹം പറഞ്ഞു. ചിലർ ലോക്ക്ഡൗൺ നിർദേശങ്ങൾ പാലിക്കുന്നില്ലെന്നും ക്വാറന്‍റൈൻ അല്ലാതെ കോവിഡിന് പരിഹാരങ്ങൾ ഇല്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

കുറച്ച് ദിവസങ്ങൾ കൂടി ലക്ഷ്മണ രേഖ മറികടക്കരുതെന്ന് അഭ്യർഥിച്ച മോദി ആരോഗ്യ പ്രവർത്തകരിൽ നിന്ന് ജനങ്ങൾ പ്രചോദനമുൾക്കൊള്ളണമെന്നും ആവശ്യപ്പെട്ടു.ചിലർക്കെങ്കിലും തന്നോട് ദേഷ്യം തോന്നാമെന്നും പക്ഷേ, രാജ്യത്തെ രക്ഷിക്കാൻ ഇതല്ലാതെ മറ്റ് മാർഗങ്ങൾ ഇല്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മുന്നിൽ നിൽക്കുന്ന ആരോഗ്യ പ്രവർത്തകരുൾപ്പെടെയുള്ളവരുടെ സേവനത്തെ രാജ്യം വിലപ്പെട്ടതായി കണക്കാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പ്രഭാഷണമായ മൻകിബാത്തിലുടെയാണ് മോദി ഇക്കാര്യങ്ങൾ പങ്കുവച്ചത്.