ന്യൂഡൽഹി: കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് നാട്ടിലേക്കു പലായനം ചെയ്യുന്ന കുടിയേറ്റ് തൊഴിലാളികളെക്കൊണ്ട് തിങ്ങിനിറഞ്ഞ് ഡൽഹി ആനന്ദ് വിഹാർ ബസ് ടെർമിനൽ. സാമൂഹിക അകലംപോയിട്ട് നിന്നുതിരിയാൻ ഇടയില്ലാതെ തൊഴിലാളികളെ കുത്തിനിറച്ച് ബസുകൾ ഡൽഹി വിടുകയാണ്. വെള്ളിയാഴ്ച രാത്രിയോടെയാണ് തൊഴിലാളികളെ ഡൽഹിയിൽനിന്നും പുറത്തേയ്ക്കു കൊണ്ടുപോകാൻ ബസുകൾ എത്തിയത്.
ബസ് ടെര്മിനലില് കാത്തുനില്ക്കുന്ന പതിനായിരക്കണക്കിന് തൊഴിലാളികളുടെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ശനിയാഴ്ച പുലർച്ചെയും ഡൽഹിക്ക് പുറത്തേക്ക് ബസ് സർവീസ് നടത്തി. ആനന്ദ് വിഹാർ അന്തർസംസ്ഥാന ബസ് ടെർമിനലിൽ പുരുഷന്മാരും സ്ത്രീകളും കുട്ടികളുമടക്കം ആയിരക്കണക്കിന് ആളുകൾ ബസുകളിൽ കയറാൻ നീണ്ട നിരയിൽ കാത്തുനിൽക്കുകയാണ്.
ഉത്തർപ്രദേശ്, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികളാണ് നാട്ടിലേക്കുപോകാൻ ബസ് പിടിക്കുന്നത്. ഡൽഹിയിൽ വിവിധ നിർമാണ ജോലികൾ ചെയ്യുന്നവരും റിക്ഷാ തൊഴിലാളികളുമാണിവർ. യുപി സർക്കാർ ഉച്ചകഴിഞ്ഞ് ഇവർക്കായി ബസ് സൗകര്യം ഏർപ്പെടുത്തിയിരുന്നു. ഗാസിപ്പൂർ സന്ദർശിച്ച ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ വാഹന സൗകര്യം ഒരുങ്ങുന്നത് വരെ തൊഴിലാളികൾക്ക് അവർക്ക് അടുത്തുള്ള സ്കൂളു കളിൽ താമസ സൗകര്യം ഒരുക്കുമെന്ന് വ്യക്തമാക്കിയിരുന്നു. തൊഴിലാളികളുടെ യാത്രയ്ക്കായി ഡൽഹി ട്രാൻസ്പോർട്ട് കോർപറേഷന്റെ ബസുകൾ അനുവ ദിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതിനിടെ ആയിരം കാതങ്ങൾ അകലെയുള്ള നാടുകളിലേക്ക് നടന്നെങ്കിലുമെത്താം എന്ന ലക്ഷ്യത്തോടെ ഇറങ്ങിത്തിരിച്ചവരുടെ നേർക്കാഴ്ചകൾ അതിലേറെ ക രളലിയിക്കുന്നതാണ്. കുടിയേറ്റ തൊഴിലാളികൾക്ക് കൂടൊരുക്കാമെന്ന മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ വാക്കുകൾ ഇവർക്ക് ആശ്വാസമാകുന്നില്ല. ഇതു വരെയുള്ള ദുരനുഭവം അങ്ങനെയാണെന്നാണ് ഇവർ പറയുന്നത്. ഡൽഹിയിൽ നിന്നും ആരും വിട്ടുപോകരുതെന്നും എല്ലാ വിധ സൗകര്യങ്ങളും ഒരുക്കാമെ ന്നുമാണ് കേജരിവാൾ വൈകുന്നേരം ഉറപ്പു നൽകിയത്.
ദുർഗന്ധം വമിക്കുന്ന ഓടകൾ, ആവശ്യത്തിനു പോയിട്ട് അത്യാവശ്യത്തിനു പോലും ഭക്ഷണമില്ല. പുറത്തേക്കിറങ്ങാൻ പോലീസ് അനുവദിക്കുന്നില്ല. അതേ ദുര വസ്ഥ തന്നെയാണ് ചാന്ദ്നി ചൗക്കിലും. പശ്ചിമ ബംഗാളിലെ നോർത്ത് ദിൻജാപൂർ മേഖലയിൽ നിന്നുള്ള അന്പതോളം നിർമാണ തൊഴിലാളികളാണ് ഇവിടെ കുടുങ്ങിക്കിടക്കുന്നത്.
വടക്കൻ ഡൽഹിയിലെ ഭവാനയിലും നൂറുകണക്കിന് കുടിയേറ്റ തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു. ഏഴ് മുതൽ പത്ത് പേർ വരെയാണ് ഒരു ചെറിയ മു റിക്കുള്ളിൽ തിങ്ങിക്കഴിയുന്നത്. സാമൂഹിക അകലം പോയിട്ട് നിന്നു തിരിയാനിട പോലുമില്ല തീപ്പെട്ടിക്കൂട് പോലെയുള്ള ഈ മുറികൾക്കുള്ളിൽ. ദിൻജാപൂരിൽ നിന്നുള്ള യാക്കൂബ് അലിയും അന്പതോളം വരുന്ന നിർമാണ തൊഴിലാളികളും മാർച്ച് 15നാണ് ഡൽഹിയിൽ എത്തിയത്. വീടുകളിൽ ഉള്ളവർ ഫോണുകളിൽ നിലവിളിക്കുകയാണ്. എങ്ങനെ തിരിച്ചുപോകുമെന്ന് ഒരു പിടിയുമില്ല.
വാപിളർന്ന് കൊറോണ; കൂടുവിട്ട് വീടണയാൻ കുടിയേറ്റ തൊഴിലാളികൾ കൂട്ടത്തോടെ
08:07 AM Mar 29, 2020 | Deepika.com