കളിക്കാത്തതിന്‍റെ വേ(ദന)തനം; യുവേ താരങ്ങൾക്ക് നാല് മാസം ശമ്പളമില്ല

07:36 AM Mar 29, 2020 | Deepika.com
ടൂറിൻ: കൊറോണ വ്യാപനം മൂലം ടൂർണമെന്‍റുകൾ ഇല്ലാതായതോടെ കഷ്ടത്തിലായ തങ്ങളുടെ ക്ലബിനെ സഹായിക്കാൻ യുവന്‍റസ് താരങ്ങളും പരിശീലകനും. ക്രിസ്റ്റ്യാനോ റൊണാൾഡോ ഉൾപ്പെടെയുള്ള താരങ്ങളും പരിശീലകൻ മൗറിസിയോ സാറിയും നാല് മാസത്തെ വേതനം വേണ്ടെന്നുവച്ചു.

ഇതോടെ ക്ലബിന് 80.7 ദശലക്ഷം ഡോളർ ലാഭിക്കാനാവും. റൊണാൾഡോ, ആരോൺ റാംസി തുടങ്ങിയ കളിക്കാർക്ക് മാർച്ച്, ഏപ്രിൽ, മെയ്, ജൂൺ, ജൂലൈ മാസങ്ങളിലെ ശമ്പളമാണ് ക്ലബ് വെട്ടിക്കുറച്ചിരിക്കുന്നത്. എല്ലാവർക്കും ബുദ്ധിമുട്ടുള്ള സമയത്ത് ക്ലബിനോടുള്ള പ്രതിബദ്ധത എടുത്തുകാട്ടിയതിന് കളിക്കാർക്കും പരിശീലകനും നന്ദി പറയുന്നതായി യുവന്‍റസ് അറിയിച്ചു.

ജർമൻ ക്ലബുകളായ ബയേൺ, ബൊറൂസിയെ ഡോർട്ട്മുണ്ട് എന്നിവരും കളിക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കാനുള്ള തയാറെടുപ്പിലാണ്.