വുഹാൻ: കോവിഡ്-19 വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ ലോക്ക്ഡൗൺ പിൻവലിച്ചതിന് പിന്നാലെ ചൈനയിൽ ജനങ്ങളും പോലീസും തമ്മില്‍ ഏറ്റുമുട്ടൽ. കൊറോണവൈറസ് ആദ്യമായി സ്ഥിരീകരിച്ച ഹുബൈ പ്രവിശ്യയിലാണ് ഏറ്റുമുട്ടലുണ്ടായത്. ജനങ്ങൾ തൊട്ടടുത്ത പ്രവിശ്യയിലേക്ക് പോകുന്ന പോലീസ് തടഞ്ഞതാണ് സംഘർഷത്തിന് കാരണമാക്കിയത്.
ജനുവരി 23ന് പ്രവിശ്യയില്‍ ഏർപ്പെടുത്തിയ കഴിഞ്ഞദിവസമാണ് അധികൃതർ പിൻവലിച്ചത്. വൈറസ് വ്യാപനം ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത വുഹാനൊഴിച്ച് മറ്റ് മേഖലകളിലെല്ലാം ലോക്ക്ഡൗണ്‍ നീക്കിയിരുന്നു. ആദ്യഘട്ടത്തിൽ യാത്രാനുമതിയാണ് നൽകിയത്. യാത്രക്കായി ഗ്രീന്‍ കോഡ് നല്‍കുമെന്നും അധികൃതർ വ്യക്തമാക്കിയിരുന്നു. കൊറോണവൈറസ് രോഗബാധിതനല്ലെന്ന സര്‍ക്കാര്‍ സത്യവാങ്മൂലമാണ് ഗ്രീന്‍ കോഡ്.
ലോക്ക്ഡൗൺ നീക്കിയതോടെ സമീപ പ്രവിശ്യയായ ജിയാങ്ഷിയിലേക്ക് ജനങ്ങൾ ഒഴുകി. റോഡുകളിൽ വാഹനങ്ങൾ തിങ്ങിനിറഞ്ഞതോടെ വൻ ഗതാഗതക്കുരുക്കുമുണ്ടായി. ഇതോടെ രണ്ട് പ്രവിശ്യകളെയും വേര്‍തിരിക്കുന്ന പാലത്തില്‍ പോലീസ് വാഹനങ്ങള്‍ തടഞ്ഞു. ഇതിൽ അക്രമാസക്തരായ ജനങ്ങൾ പോലീസുമായി ഏറ്റുമുട്ടുകയും വാഹനങ്ങൾ തല്ലിതകർക്കുകയുമായിരുന്നു.
അതേസമയം, ചൈനയിലെ കൊറോണ ബാധ പൂര്‍ണമായി നീങ്ങിയിട്ടില്ല. പുതുതായി 54 കേസുകൾ റിപ്പോർട്ട് ചെയ്തു. മൂന്നു മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിലവിൽ 3,128 പേരാണ് രോഗബാധിതരായി ചികിത്സയിലുള്ളത്. വൈറസ് വ്യാപനമുള്ള ബെയ്ജിംഗിൽ സര്‍ക്കാര്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നാണ് റിപ്പോർട്ടുകൾ.
ലോക്ക്ഡൗൺ പിൻവലിച്ചതിന് പിന്നാലെ ചൈനയിൽ ജനങ്ങളും പോലീസും തമ്മിൽ ഏറ്റുമുട്ടൽ
03:35 AM Mar 29, 2020 | Deepika.com