കേന്ദ്രത്തിന്‍റെ നിർദേശം പാലിക്കാൻ കർണാടക തയാറാകുന്നില്ലെന്ന് മുഖ്യമന്ത്രി

10:25 PM Mar 28, 2020 | Deepika.com
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്‍റെ നിർദേശം പാലിക്കാൻ കർണാടക സർക്കാർ തയാറാകുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കർണാടക അതിർത്തിയിൽ മണ്ണിട്ട് റോഡ് ഗതാഗതം തടഞ്ഞത് പൂർണമായും നീക്കിയിട്ടില്ല. ഇക്കാര്യത്തിൽ കർണാടക മുഖ്യമന്ത്രിയുമായി ബന്ധപ്പെടാൻ പല തവണ ശ്രമിച്ചിട്ടും സാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇക്കാര്യം കേന്ദ്രമന്ത്രി സദാനന്ദ ഗൗഡയുടെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ട്. കർണാടക സർക്കാരുമായി സംസാരിച്ച് മണ്ണ് മറ്റുന്നത് അടക്കുള്ള കാര്യങ്ങൾ ഉടൻ ചെയ്യുമെന്ന് സദാനന്ദ ഗൗഡ അറിയിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഡയാലിസസ് അടക്കമുള്ള ചികിത്സയ്ക്കായി കാസർഗോഡ് ഭാഗത്തുള്ളവർ മംഗലാപുരത്തെയാണ് ആശ്രയിക്കുന്നുത്. ഡയാലിസസ് മുടങ്ങിപോയാൽ ഉണ്ടാകാവുന്ന ഗുരുതരാവസ്ഥ കണക്കിലെടുത്ത് ഇവരെ പ്രത്യേക ആംബുലസിൽ മംഗലാപുരത്ത് എത്തിക്കാനുള്ള ആവശ്യവും സദാനന്ദഗൗഡയുടെ ശ്രദ്ധയിൽപെടുത്തിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.