ന്യൂഡൽഹി: ജമ്മു കാഷ്മീരിലെ മുൻ മുഖ്യമന്ത്രിമാരുടെ മോചനത്തിനായി പ്രാർഥിക്കുന്നുവെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. കാഷ്മീരിലെ സ്ഥിതി സാധാരണ നിലയിലാകാൻ അവർ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
കാഷ്മീരിൽ ഇപ്പോൾ സമാധാനപരമായ അന്തരീക്ഷമാണ്. തടവിൽ പാർപ്പിച്ചിരിക്കുന്ന നേതാക്കളെ മോചിപ്പിക്കുന്നത് ഉൾപ്പെടെയുള്ള വിഷയങ്ങൾ സർക്കാരിന്റെ പരിഗണനയിലാണ്. കാഷ്മീരിൽ സർക്കാർ ആരെയും ചൂഷണം ചെയ്തിട്ടില്ലെന്നും രാജ്നാഥ് സിംഗ് പ്രതികരിച്ചു.
ജമ്മു കാഷ്മീരിനു പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 പിൻവലിക്കുന്നതിനു മുന്നോടിയായി മുഖ്യമന്ത്രിമാരായ ഫറൂഖ് അബ്ദുള്ള, ഒമർ അബ്ദുള്ള, മെഹബുബ മുഫ്തി എന്നിവരെയും നിരവധി രാഷ്ട്രീയ നേതാക്കളെയും തടങ്കലിലാക്കിയിരുന്നു. പിന്നീട് മോദി സർക്കാർ ജമ്മു കാഷ്മീരിനെ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളാക്കിയിരുന്നു.
കാഷ്മീരിലെ മുൻ മുഖ്യമന്ത്രിമാരുടെ മോചനത്തിനായി പ്രാർഥിക്കുന്നുവെന്ന് രാജ്നാഥ് സിംഗ്
10:09 AM Feb 23, 2020 | Deepika.com