ഉമർ അക്മലിന് പിസിബിയുടെ സസ്പെൻഷൻ

04:21 PM Feb 20, 2020 | Deepika.com
ഇസ്‌ലാമാബാദ്: പാക്കിസ്ഥാൻ താരം ഉമർ അക്മലിനെ പാക്ക് ക്രിക്കറ്റ് ബോർഡ് അനിശ്ചിതകാലത്തേക്ക് സസ്പെൻഡ് ചെയ്തു. എന്നാൽ സസ്പെൻഷന്‍റെ കാലാവധിയോ കാരണമോ വെളിപ്പെടുത്താൻ പിസിബി തയാറായിട്ടില്ല. പാക്ക് ക്രിക്കറ്റ് ബോർഡിന്‍റെ അഴിമതി വിരുദ്ധ നടപടികളുടെ ഭാഗമായാണ് സസ്പെൻഷൻ എന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. ക്രിക്കറ്റുമായി ബന്ധപ്പെട്ടുന്ന എല്ലാ കാര്യങ്ങളിൽ നിന്നും താരത്തിന് വിലക്കുണ്ട്.

വിലക്ക് വന്നതോടെ പിഎസ്എൽ ഫൈനൽ കളിക്കാൻ താരത്തിന് കഴിയില്ലെന്ന് ഉറപ്പായി. ക്വാട്ട ഗ്ലാഡിയേറ്റേഴ്സിന്‍റെ താരമായ ഉമർ അക്മലിന് പകരക്കാരനെ കണ്ടെത്താൻ അവസരം നൽകുമെന്ന് പിസിബി വ്യക്തമാക്കിയിട്ടുണ്ട്.

അടുത്തിടെ പാക്ക് ക്രിക്കറ്റ് ബോർഡിന്‍റെ ശാരീരികക്ഷമതാ പരിശോധനയ്ക്കിടെ ഉമർ അക്മൽ ട്രെയിനറെ തുണിയഴിച്ച് കാണിച്ച സംഭവം വൻ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് നടപടി വാർത്തയും പുറത്തുവരുന്നത്. എന്നും വിവാദങ്ങളുടെ തോഴനായ ഉമർ അക്മൽ ദീർഘകാലമായി മോശം ഫോമിനെ തുടർന്ന് ടീമിന് പുറത്താണ്.