വ്യാഴാഴ്ച പുലർച്ചെ കോയന്പത്തൂരിനടുത്ത തിരുപ്പൂരിലുണ്ടായ അപകടത്തിൽ 18 മലയാളികളടക്കം 19 പേരാണു മരിച്ചത്. ബംഗളുരുവിൽനിന്നു കേരളത്തിലേക്കു വരികയായിരുന്ന കഐസ്ആർടിസി ബസിലേക്ക് ടൈലുമായി എറണാകുളത്തുനിന്ന് സേലത്തേക്കു പോയ ലോറി ഇടിച്ചുകയറുകയായിരുന്നു. 20 പേർക്ക് അപകടത്തിൽ പരിക്കേറ്റു.
കേരളത്തിൽനിന്നു മന്ത്രിമാരും ജനപ്രതിനിധികളും ഉൾപ്പെടെ വൻസംഘം ആശ്വാസപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി തിരുപ്പൂരിൽ എത്തിയിട്ടുണ്ട്. മൃതദേഹങ്ങൾ എത്രയും വേഗം നാട്ടിലെത്തിക്കുമെന്ന് മന്ത്രി വി.എസ്. സുനിൽകുമാർ തിരുപ്പൂരിൽ പ്രതികരിച്ചു.