മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള എല്ലാ സഹായവും ഉറപ്പാക്കുമെന്ന് മന്ത്രിമാർ അറിയിച്ചു. അപകടത്തിൽ 19 പേരാണ് മരിച്ചത്. ഇതിൽ 18 മലയാളികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. 20 പേർക്ക് അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇതിൽ രണ്ടു പേരുടെ നില അതീവ ഗുരുതരമാണ്.
അപകടത്തിൽ മരിച്ചവർ: പെരുന്പാവൂർ സ്വദേശി ഗിരീഷ് (43), തൃശൂർ ഒല്ലൂർ സ്വദേശി ഇഗ്നി റാഫേൽ (39), ബംഗളുരുവിൽ സ്ഥിരതാമസക്കാരനായ കിരണ്‍ കുമാർ (33), തൃശൂർ സ്വദേശി ഹനീഷ് (25), ഒറ്റപ്പാലം സ്വദേശി ശിവകുമാർ (35), പാലക്കാട് സ്വദേശി രാഗേഷ് (35), അങ്കമാലി സ്വദേശി ജിസ്മോൻ ഷാജു (24), പയ്യന്നൂര്‍ സ്വദേശി സനൂപ്, തൃശൂർ സ്വദേശി നസീഫ് മുഹമ്മദലി (24), എറണാകുളം സ്വദേശിനി ഐശ്വര്യ (24), പാലക്കാട് സ്വദേശിനി റോസിലി, തൃശൂർ സ്വദേശിനികളായ കെ.വി. അനു (25), ജോഫി പോൾ (30), എറണാകുളം സ്വദേശിനി ഗോപിക (25), തൃശൂര്‍ അരിമ്പൂര്‍ സ്വദേശി യേശുദാസ്, എറണാകുളം സ്വദേശികളായ എം. സി. മാത്യു (30), ബസ് കണ്ടക്ടർ പിറവം സ്വദേശി ബൈജു (42), മാനസി മണികണ്ഠൻ (25). തിരുപ്പൂർ, അവിനാശി സർക്കാർ ആശുപത്രികളിൽ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം ചെയ്യും.
പരിക്കേറ്റവരുടെ ചികിത്സാ ചിലവുകൾ സർക്കാർ വഹിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ഷൈലജ അറിയിച്ചു. തിരുപ്പൂരിലേക്ക് 20 ആംബുലൻസുകൾ സർക്കാർ അയച്ചുവെന്നും മന്ത്രി വ്യക്തമാക്കി. അടിയന്തര നടപടികൾ സ്വീകരിക്കാൻ പാലക്കാട് കളക്ടർക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകി.
ചീഫ് സെക്രട്ടറിക്കാണ് തുടർ നടപടികളുടെ ഏകോപന ചുമതല. മൃതദേഹങ്ങൾ വേഗത്തിൽ നാട്ടിലെത്തിക്കാൻ എല്ലാ സഹായവും ഒരുക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ ഗതാഗതമന്ത്രി ഉത്തരവിട്ടിട്ടുണ്ട്. കെഎസ്ആർടിസി എംഡിക്കാണ് അന്വേഷണ ചുമതല. വിവരങ്ങൾ അറിയാൻ ഹെല്പ് ലൈൻ നമ്പരുകളുമുണ്ട്. 9495099910 എന്ന നമ്പറിൽ വിളിച്ച് വിവരങ്ങൾ തേടാം. സംഭവ സ്ഥലത്തുള്ള പാലക്കാട് എടിഒയുടെ നന്പറാണിത്. തിരുപ്പൂർ കളക്ടറേറ്റിലെ ഹെല്പ് ലൈൻ നമ്പർ- 7708331194.