ലിംഗായത്ത് മഠാധിപതിയാകാൻ മുസ്ലിം യുവാവ്; കർണാടകയിലെ അപൂർവത

02:10 PM Feb 20, 2020 | Deepika.com
ബംഗളുരു: ലിംഗായത്ത് മഠത്തിന്‍റെ തലപ്പത്തേക്കു മുസ്ലിം യുവാവ്. ഉത്തരകർണാടകയിലെ ഗഡാഗ് ജില്ലയിലുള്ള ലിംഗായത്ത് മഠത്തിനാണ് ഇനി മുസ്ലീം യുവാവ് നേതൃത്വം നൽകുന്നത്.

ദിവാൻ ഷെരീഫ് റഹിം അൻസാബ് മുല്ലയെയാണ് അസുതി ഗ്രാമത്തിലെ കോരണേശ്വര ശാന്തിധാമ മഠത്തിൽ മഠാധിപതിയാകുന്നത്. ഫെബ്രുവരി 26-ന് മുല്ല ഇവിടെ ചുമതലയേൽക്കും. കലബുർഗിയിൽ 350 വർഷത്തെ പാരന്പര്യമുളള കോരനേശ്വര ശാന്തിധാമയുടെ ഭാഗമായി പ്രവർത്തിക്കുന്ന മഠമാണ് മുരുഗരാജേന്ദ്ര കോരനേശ്വര ശാന്തിധാമ. ചിത്രദുർഗ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ശ്രീ ജഗദ്ഗുരു മുരുഗരാജേന്ദ്ര മഠത്തിന്‍റെ കീഴിൽ പ്രവർത്തിക്കുന്ന 361 മഠങ്ങളിൽ ഒന്നാണിത്.

12-ാം നൂറ്റാണ്ടിൽ കർണാടകയിലെ പ്രമുഖ സാമൂഹ്യപരിഷ്കർത്താവായ ബസവണ്ണയുടെ ആശയങ്ങളിൽ ചെറുപ്പത്തിലെ ആകൃഷ്ടനായാണ് ഷെരീഫ് ആത്മീയതയുടെ വഴി തെരഞ്ഞെടുത്തത്. കോരണേശ്വര ശിവയോഗിയുടെ പ്രവർത്തനങ്ങളിൽ ആകൃഷ്ടനായ ഷെരീഫിന്‍റെ പിതാവ് റഹിം അൻസാബ് മുല്ല, ഗ്രാമത്തിൽ മഠത്തിനു രണ്ടേക്കർ ഭൂമി നൽകിയിരുന്നു.

2019 നവംബർ പത്തിനാണു ഷെരീഫ് സന്യാസിയായി ദീക്ഷ സ്വീകരിച്ചത്. വിവാഹിതനും നാലു കുട്ടികളുടെ പിതാവുമാണു ഷെരീഫ്. ഒരു കുടുംബസ്ഥൻ പ്രധാന ആചാര്യനാകുന്നതു ലിംഗായത്ത് മഠത്തെ സംബന്ധിച്ച് അപൂർവതയാണ്.