മരിച്ച 11 പേരെ തിരിച്ചറിഞ്ഞു; മൃതദേഹങ്ങൾ അവിനാശിയിലെ ആശുപത്രിയിൽ

02:05 PM Feb 20, 2020 | Deepika.com
തിരുപ്പുർ: തിരുപ്പൂരിൽ അപകടത്തിൽ മരിച്ചവർ ഏറെയും ബസിന്‍റെ വലതുവശത്ത് ഇരുന്നവവർ. ലോറി നിയന്ത്രണംവിട്ട് ഈ വശത്തേക്കാണ് ഇടിച്ചുകയറിയത്. ലോറി ഡിവൈഡർ തകർത്തു മറുവശത്തുകൂടി പോയ ബസിൽ ഇടിച്ചുകയറുകയായിരുന്നു. ലോറിയിൽ അമിതഭാരം കയറ്റിയിരുന്നു. ടയറുകൾ പൊട്ടിയ നിലയിലായിരുന്നു.



ബസിൽ ഇടതുഭാഗത്ത് ഇരുന്നവർക്കു നേരിയ പരിക്കാണ് ഏറ്റത്. അപകടം നടക്കുന്പോൾ യാത്രക്കാരിൽ ഭൂരിഭാഗം പേരും ഉറക്കത്തിലായിരുന്നു. ബസിന്‍റെ 12 സീറ്റുകളോളം ഇടിച്ചുതകർന്ന നിലയിലാണ്. ചില സീറ്റുകൾ ഇടിയുടെ ആഘാതത്തിൽ തെറിച്ചുപോയി.

റോസ്‌ലി (പാലക്കാട്), ഗിരീഷ് (എറണാകുളം), ഇഗ്നി റാഫേൽ (ഒല്ലൂർ, തൃശൂർ), കിരണ്‍ കുമാർ, ഹനീഷ് (തൃശൂർ), ശിവകുമാർ (ഒറ്റപ്പാലം), രാജേഷ്. കെ (പാലക്കാട്), ജിസ്മോൻ ഷാജു (തുറവൂർ), നസീബ് മുഹമ്മദ് അലി (തൃശൂർ), കെഎസ്ആർടിസി ഡ്രൈവർ ബൈജു, ഐശ്വര്യ എന്നിവരുടെ മൃതദേഹങ്ങളാണ് ഇതുവരെ തിരിച്ചറിഞ്ഞത്.

പുലർച്ചെ 3.15നായിരുന്നു അപകടം. അപകടത്തിൽ 20 പേരാണ് മരിച്ചത്. ബസിൽ ആകെ 48 യാത്രക്കാരാണുണ്ടായിരുന്നത്. 10 പേർ സംഭവ സ്ഥലത്തുതന്നെ മരിച്ചു. മൃതദേഹങ്ങൾ അവിനാശി ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്കു വിട്ടുനൽകും.

എറണാകുളം ഡിപ്പോയിലെ ആർ എസ് 784 നന്പർ ബംഗളുരു-എറണാകുളം ബസാണ് അപകടത്തിൽപെട്ടത്. ഫെബ്രുവരി 17-ന് എറണാകുളത്തുനിന്നു ബംഗളുരുവിലേക്കു പോയ ബസ്, വ്യാഴാഴ്ച പുലർച്ചെ ഏഴിന് കൊച്ചിയിൽ മടങ്ങി എത്തിച്ചേരേണ്ടതായിരുന്നു.