കേന്ദ്രത്തിലേതു മാന്ദ്യം എന്ന വാക്ക് പോലും അംഗീകരിക്കാത്ത സർക്കാർ: മൻമോഹൻ

09:42 AM Feb 20, 2020 | Deepika.com
ന്യൂഡൽഹി: ഇന്ത്യയുടെ സാന്പത്തിക മേഖല നേരിടുന്ന പ്രശ്നങ്ങൾ തിരിച്ചറിയാതെ എങ്ങനെ പരിഹരിക്കാനാകുമെന്നു മുൻ പ്രധാനമന്ത്രിയും സാന്പത്തിക വിദഗ്ധനുമായ ഡോ. മൻമോഹൻ സിംഗ്. ബിജെപി നയിക്കുന്ന കേന്ദ്രസർക്കാറിനു രാജ്യം സാന്പത്തിക മാന്ദ്യത്തിലൂടെയാണു കടന്നുപോകുന്നതെന്ന് ഇതുവരെ മനസിലായിട്ടില്ലെന്നും മൻമോഹൻ കുറ്റപ്പെടുത്തി.

മാന്ദ്യം എന്നൊരു വാക്ക് പോലും അംഗീകരിക്കാത്ത ഒരു സർക്കാരാണു നമുക്കുള്ളത്. അഭിമുഖീകരിക്കുന്ന പ്രശ്നം തിരിച്ചറിഞ്ഞില്ലെങ്കിൽ നിങ്ങൾക്കു വിശ്വസനീമായ ഒരുത്തരം കിട്ടില്ല. അതിനെ തിരുത്താനും പറ്റില്ല. അതാണ് യഥാർഥ അപകടം- മൻമോഹൻ പറഞ്ഞു.

കേന്ദ്ര-സംസ്ഥാന ധനക്കമ്മി ഒന്പതു ശതമാനത്തിൽ എത്തി നിൽക്കുകയാണ്. അതു നല്ലതല്ല. രാജ്യത്തിന്‍റെ പോക്ക് അപകടകരമായ ദിശയിലാണ്. കാര്യമായ നികുതി പരിഷ്കാരങ്ങൾ ആവശ്യമാണ്. കർഷകരുടെ വരുമാനം അടുത്ത മൂന്നു വർഷത്തിനുള്ളിൽ ഇരട്ടിയാകുമെന്നു പ്രതീക്ഷിക്കാൻ യാതാരു കാരണവുമില്ല. 2024-25-ൽ അഞ്ചു ട്രില്യണ്‍ ഇക്കോണമി എന്നുള്ള കേന്ദ്ര സർക്കാർ അവകാശവാദം വ്യാമോഹമാണെന്നും മൻമോഹൻ പറഞ്ഞു.

മുൻ പ്രധാനമന്ത്രി പി.വി നരസിംഹറാവു, പി. ചിദംബരം, മൊണ്ടേക് സിംഗ് തുടങ്ങിയവർ നടത്തിയ ഉദാരീകരണ നയങ്ങളാണു രാജ്യത്തെ മുന്നോട്ടു നയിച്ചതെന്നും സിംഗ് കൂട്ടിച്ചേർത്തു. മുൻ ആസൂത്രണ കമ്മിഷൻ ഉപാധ്യക്ഷൻ മൊണ്ടേക് സിംഗ് അലുവാലിയയുടെ ബാക്ക്സ്റ്റേജ് എന്ന പുസ്തകത്തിന്‍റെ പ്രകാശനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു മുൻ പ്രധാനമന്ത്രി.