സംഗീതനിശ സാന്പത്തിക പരാജയം; വിശദീകരിച്ച് കൊച്ചി മ്യൂസിക് ഫൗണ്ടേഷൻ

08:24 PM Feb 19, 2020 | Deepika.com
കൊച്ചി: കരുണ സംഗീതനിശയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കു മറുപടിയുമായി കൊച്ചി മ്യൂസിക് ഫൗണ്ടേഷൻ. പരിപാടി സാന്പത്തികമായി പരാജയമായിരുന്നുവെന്നു പരിപാടിയുടെ കണക്കുകൾ പുറത്തുവിട്ടു ഫൗണ്ടേഷൻ ഭാരവാഹികൾ അറിയിച്ചു. ഫേസ്ബുക്ക് പേജിൽ അപ്ലോഡ് ചെയ്ത വീഡിയോയിലാണു നേതൃത്വത്തിന്‍റെ വിശദീകരണം.

ഓണ്‍ലൈൻ പ്ലാറ്റ്ഫോമുകളിലൂടെ 908 ടിക്കറ്റുകളാണ് ആകെ വിറ്റത്. 500, 1500, 2500, 5000 രൂപ എന്നിങ്ങനെയായിരുന്നു ടിക്കറ്റ് നിരക്ക്. പരിപാടി നടന്ന ദിവസം വൈകിട്ട് 39,000 രൂപയുടെ ടിക്കറ്റ് മാത്രമാണ് കൗണ്ടറിലൂടെ വിറ്റത്. ഓണ്‍ലൈൻ ടിക്കറ്റ് വിൽപ്പനയിൽ 7,35,500 രൂപ ലഭിച്ചു. ടിക്കറ്റ് വിറ്റ് ആകെ തുക 7,74,500 രൂപ കിട്ടി. ജിഎസ്ടി, പ്രളയ സെസ് തുടങ്ങിയവയെല്ലാം കുറച്ച് 6,21,936 രൂപ ടിക്കറ്റ് വകയിൽ മിച്ചംവന്നു. ഇത് റൗണ്ട് ചെയ്താണ് 6,22,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു കൈമാറിയതെന്നും ഫൗണ്ടേഷൻ ഡയറക്ടർ ബിജിബാൽ പറഞ്ഞു.

ടിക്കറ്റ് വിറ്റുകിട്ടുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നൽകുമെന്നു പറഞ്ഞിരുന്നു. എന്നാൽ, സാന്പത്തികമായി പരിപാടി പരാജയമായി. ഏകദേശം 23 ലക്ഷം രൂപ പരിപാടിക്ക് ആകെ ചെലവായി. മാർച്ച് ഒന്നിനു മുൻപ് ടിക്കറ്റ് ഇനത്തിൽ ലഭിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു കൈമാറാൻ തീരുമാനിച്ചിരുന്നെന്നും ബിജിബാൽ പറഞ്ഞു.