കരുണ വിവാദം: ആഷിഖ് അബുവിനു മണി ഓർഡർ അയച്ച് യൂത്ത് കോണ്‍ഗ്രസ്

06:27 PM Feb 19, 2020 | Deepika.com
കൊച്ചി: സംവിധായകൻ ആഷിഖ് അബുവിനു മണി ഓർഡർ അയച്ച് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. കൊച്ചി മ്യൂസിക് ഫൗണ്ടേഷന്‍റെ നേതൃത്വത്തിൽ സംഘടിപ്പിച്ച കരുണ സംഗീത പരിപാടിയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ആലുവയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ മണി ഓർഡർ അയച്ച് പ്രതിഷേധിച്ചത്.

നേരത്തെ, സംഗീത പരിപാടിയുമായി ബന്ധപ്പെട്ട പരാതിയിൽ സംഘാടകരെ പോലീസ് ചോദ്യം ചെയ്തിരുന്നു. കൊച്ചി മ്യൂസിക് ഫൗണ്ടേഷൻ പ്രസിഡന്‍റ് ബിജിബാലിന്‍റെ വിശദമായ മൊഴി പോലീസ് രേഖപ്പെടുത്തി. ആഷിക് അബു ഉൾപ്പെടെയുള്ളവരിൽനിന്നും പോലീസ് വിവരങ്ങൾ ശേഖരിച്ചു. ബുധനാഴ്ച കൊച്ചിയിൽ ആഷിക് അബുവിന്‍റെ ഉടമസ്ഥതയിലുള്ള കഫേ പപ്പായയിലായിരുന്നു ചോദ്യംചെയ്യൽ.

സംഗീത പരിപാടി നഷ്ടമായിരുന്നുവെന്നാണ് സംഘാടകർ പോലീസിനു മൊഴി നൽകിയത്. 23 ലക്ഷം രൂപയോളം പരിപാടിക്കായി ചെലവായെന്നും ടിക്കറ്റ് വരുമാനത്തിലൂടെ ആകെ 6.22 ലക്ഷം രൂപ മാത്രമാണു ലഭിച്ചതെന്നുമാണു സംഘാടകർ പറയുന്നത്. ജില്ലാ ക്രൈം ഡിറ്റാച്ച്മെന്‍റ് അസിസ്റ്റന്‍റ് കമ്മീഷണറാണ് കേസ് അന്വേഷിക്കുന്നത്.

ജില്ലാ കളക്ടർക്കു യുവമോർച്ച നേതാവ് സന്ദീപ് വാര്യർ നൽകിയ പരാതി സിറ്റി പോലീസ് കമ്മീഷണർ വിജയ് സാഖറയ്ക്കു കൈമാറുകയും കേസന്വേഷണം അസിസ്റ്റന്‍റ് കമ്മീഷണർ ബിജി ജോർജിനെ ഏൽപ്പിക്കുകയുമായിരുന്നു. മുഖ്യമന്ത്രിയുടേത് ഉൾപ്പെടെ പേരു ദുർവിനിയോഗം ചെയ്തു ദുരിതാശ്വാസ നിധിയിലേക്കു പണം സ്വരൂപിക്കാനെന്ന പേരിൽ നടത്തിയ പരിപാടിയിൽ കൊച്ചി മ്യൂസിക് ഫൗണ്ടേഷൻ പണം തട്ടിയെന്നാണു പരാതി. സാന്പത്തിക ക്രമക്കേട് തെളിഞ്ഞാൽ മാത്രമാകും കേസ് രജിസ്റ്റർ ചെയ്യുക.