ട്രംപിന്റെ വരവുകൊണ്ട് എന്തു പ്രയോജനമാണുള്ളത്. ട്രംപിന്റെ സന്ദർശത്തനോടനുബന്ധിച്ച് വാണിജ്യകരാറുകളൊന്നും തന്നെ ഇന്ത്യയുമായി നടത്തുന്നില്ലന്നും അധീർ രഞ്ജൻ ചൗധരി പറഞ്ഞു.
മഹാരാഷ്ട്ര കാബിനറ്റ് മന്ത്രിയായ നവാബ് മാലിക്കും ട്രംപിന്റെ സന്ദർശനത്തിനെതിരേ രംഗത്തു വന്നു. ഇതു വെറും ഗിമ്മിക്സാണെന്നും അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള പ്രചാരണം മാത്രമാണ് സന്ദർശനത്തിന്റെ ലക്ഷ്യമെന്നും നവാബ് മാലിക് പറഞ്ഞു.
അതേസമയം തന്റെ ഇന്ത്യാ സന്ദർശനത്തെക്കുറിച്ച് വലിയ പ്രതീക്ഷകളാണ് ട്രംപ് പങ്കുവച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ താൻ ഏറെ ആദരിക്കുന്നുവെന്നും തന്നെ സ്വീകരിക്കാൻ 70 ലക്ഷം ഇന്ത്യാക്കാർ എത്തുമെന്നും അദ്ദേഹം പറഞ്ഞു.
വാണിജ്യകരാറുകളൊന്നും തന്നെ ഈ സന്ദർശനത്തിൽ ഉണ്ടാവില്ലെന്നും എന്നാൽ ഇന്ത്യയുമായി ഒരു വലിയ വാണിജ്യകരാർ ഉദ്ദേശിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത് സംബന്ധിച്ചുള്ള വെളിപ്പെടുത്തലുകൾ പിന്നീട് ഉണ്ടാകുമെന്നാണ് ട്രംപ് വ്യക്തമാക്കിയത്.
Also Watch