മലപ്പുറം: മലപ്പുറം തിരൂരിൽ ഒന്‍പതു വർഷത്തിനിടെ ദന്പതികളുടെ ആറുകുട്ടികൾ മരിച്ച സംഭവത്തിൽ ദുരൂഹത നീങ്ങുന്നു. കുട്ടികള്‍ക്ക് ജനിതക രോഗ സംശയമെന്ന് ആദ്യം ചികിത്സിച്ച ഡോക്ടർ നൗഷാദ് പറഞ്ഞു. കുട്ടികള്‍ക്ക് സിഡ്സ് എന്ന രോഗമുണ്ടായതാണ് സംശയം. മരണകാരണമറിയാന്‍ മാതാപിതാക്കളും ആശുപത്രിയിൽ സമീപിച്ചിരുന്നു. തുടര്‍ന്നുള്ള വിശദ പരിശോധനയിലും വ്യക്തത കിട്ടിയിരുന്നില്ലെന്നും ഡോക്ടർ പറഞ്ഞു.
അതേസമയം, ആറു കുട്ടികളും മരിച്ച സംഭവത്തില്‍ അന്വേഷണം തുടരുകയാണ്. ചൊവ്വാഴ്ച മരിച്ച മൂന്നുമാസം പ്രായമായ കുട്ടിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്തി. പ്രാഥമിക പരിശോധനകളില്‍ മരണത്തില്‍ അസ്വാഭാവികത ഇല്ലെന്നാണ് കണ്ടെത്തലെങ്കിലും സംശയ നിവാരണത്തിനായി പഴുതുകള്‍ അടച്ചുള്ള അന്വേഷണത്തിലാണ് പോലീസ്.
ആറ് കുട്ടികളുടെ മരണം; ജനിതക രോഗമെന്ന് സംശയിക്കുന്നതായി ഡോക്ടർ
01:24 PM Feb 19, 2020 | Deepika.com