ന്യൂഡൽഹി: "രണ്ടാമൂഴം’ കേസിൽ എം.ടി. വാസുദേവൻ നായരുടെ ഹർജിയിലെ നടപടികൾക്കു സുപ്രീം കോടതിയുടെ സ്റ്റേ. സംവിധായകൻ വി.എ. ശ്രീകുമാറിനെതിരെ എം.ടി നൽകിയ ഹർജിയിലെ നടപടികൾക്കാണു സുപ്രീം കോടതി സ്റ്റേ അനുവദിച്ചിരിക്കുന്നത്.
എംടി മൂലം കോടികളുടെ നഷ്ടം സംഭവിച്ചുവെന്നും സിനിമയ്ക്കു വേണ്ടി മുടക്കിയ ചെലവും നഷ്ടവും തിരക്കഥാകൃത്തായ എം.ടി. വാസുദേവൻ നായർ നികത്തണമെന്നും ആവശ്യപ്പെട്ടാണ് വി.എ. ശ്രീകുമാർ കോടതിയെ സമീപിച്ചത്.
ശ്രീകുമാർ നൽകിയ ഹർജിയിൽ എം.ടിക്ക് കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. നാലാഴ്ചക്കകം എം.ടി മറുപടി നൽകണം. നാലാഴ്ചയ്ക്കു ശേഷം ഹർജിയിൽ സുപ്രീംകോടതി വാദം കേൾക്കും.
രണ്ടാംമൂഴം സിനിമയാക്കുന്നതിനായി എം.ടിയും ശ്രീകുമാറും 2014 ലാണ് കരാർ ഒപ്പുവച്ചത്. അഞ്ചു വർഷമായിട്ടും സിനിമ എടുക്കാത്ത സാഹചര്യത്തിലാണു തിരക്കഥ തിരികെ ചോദിച്ചു എം.ടി കോടതിയെ സമീപിച്ചത്.
"രണ്ടാമൂഴം’ കേസിൽ എം.ടിക്കു തിരിച്ചടി; നടപടികൾക്കു സുപ്രീം കോടതി സ്റ്റേ
07:15 PM Feb 17, 2020 | Deepika.com