പൗരത്വ നിയമത്തിൽ മാറ്റമില്ല, എല്ലാം രാജ്യതാത്പര്യത്തിനു വേണ്ടി: പ്രധാനമന്ത്രി

05:34 AM Feb 17, 2020 | Deepika.com
വാരാണസി: പൗരത്വ നിയമം നടപ്പാക്കുമെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നുവെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. പൗരത്വ നിയമഭേദഗതിയും ആർട്ടിക്കിൾ 370 റദ്ദാക്കിയതുമെല്ലാം രാജ്യതാത്പര്യത്തിനു വേണ്ടിയാണെന്നും തന്‍റെ മണ്ഡലമായ വാരാണസിയിൽ പൊതുപരിപാടിയിൽ പ്രസംഗിക്കവെ മോദി അവകാശപ്പെട്ടു.

കാഷ്മീരിൽ ആർട്ടിക്കിൾ 370 നീക്കം ചെയ്തതായാലും പൗരത്വ ഭേദഗതി നിയമം കൊണ്ടുവന്നതായാലും അതെല്ലാം രാജ്യതാത്പര്യത്തിനു വേണ്ടിയാണ്. എത്രതന്നെ സമ്മർദമുണ്ടായാലും സർക്കാർ മുൻ നിലപാടുകളിൽ ഉറച്ചുനിന്നിരുന്നു. അതിനിയും അങ്ങനെ തന്നെ തുടരും- മോദി പറഞ്ഞു. പൗരത്വ നിയമഭേദഗതിക്കു വേണ്ടി രാജ്യം ഏറെനാളായി കാത്തിരുന്നതാണെന്നും മോദി അവകാശപ്പെട്ടു.

നേരത്തെയും പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങളെ തള്ളി പ്രധാനമന്ത്രി രംഗത്തെത്തിയിരുന്നു. പ്രതിഷേധങ്ങൾക്കു പിന്നിൽ ഗൂഢാലോചനയുണ്ടെന്നും പ്രതിപക്ഷം രാഷ്ട്രീയം കളിക്കുകയാണെന്നുമായിരുന്നു മോദിയുടെ വിമർശനം.