ന്യൂഡൽഹി: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ചൈനയിൽനിന്ന് ഇന്ത്യ ഒഴിപ്പിച്ചു കൊണ്ടുവന്ന 115 മലയാളികളടക്കമുള്ളവർ തിങ്കളാഴ്ച മുതൽ വീടുകളിലേക്കു മടങ്ങും. രണ്ടാമത്തെ പരിശോധനാ സാന്പിളും നെഗറ്റീവായതിനെ തുടർന്നാണു മടങ്ങാൻ അനുമതി നൽകിയത്.
ഐടിബിപി ക്യാന്പിലും മനേസറിലെ സൈനിക ക്യാന്പിലുമായി 640 പേരാണു പ്രത്യേക നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നത്. ഇവരിൽ കൂടുതലും വിദ്യാർഥികളായിരുന്നു. ചൈനയിലെ വുഹാനിൽനിന്ന് പ്രത്യേക വിമാനത്തിലാണ് ഇവരെ ഇന്ത്യയിൽ എത്തിച്ചത്.
കേരളത്തിൽ എത്തിയാലും ക്യാന്പിൽ പ്രവേശിച്ചതു മുതലുള്ള കണക്കനുസരിച്ച് 28 ദിവസം തികയുംവരെ വീട്ടിൽ നിരീക്ഷണത്തിൽ കഴിയേണ്ടിവരുമെന്ന് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു.
വുഹാനിൽനിന്ന് ഒഴിപ്പിച്ചവർ മടങ്ങുന്നു; കേരളത്തിൽ എത്തിയാൽ വീണ്ടും നിരീക്ഷണം
05:16 AM Feb 17, 2020 | Deepika.com