ഭോപ്പാല്‍: മധ്യപ്രദേശ് കോണ്‍ഗ്രസിലെ തമ്മിലടി മുറുകുന്നു. തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍ പാലിച്ചില്ല എന്ന ആരോപണമുയർത്തി ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് തെരുവിലിറങ്ങി പ്രതിഷേധിക്കണമെങ്കില്‍ ആകാമെന്ന് മുഖ്യമന്ത്രി കമല്‍നാഥ് പറഞ്ഞു.
സ്വന്തം സർക്കാരാണെന്നൊന്നും സിന്ധ്യ നോക്കേണ്ട കാര്യമില്ലെന്നും അവർക്ക് സാധിക്കുന്നത് ചെയ്യട്ടെയെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ നേതാക്കൾ തമ്മിലുള്ള വിഷയങ്ങൾ പരിഹരിക്കണമെന്ന് കോൺഗ്രസ് ദേശീയ നേതാക്കൾ നിർശം നൽകിയതിനു പിന്നാലെയാണ് കമൽനാഥ് പൊട്ടിത്തെറിച്ചത്.
എന്നാൽ, കോണ്‍ഗ്രസില്‍ ഭിന്നതയുണ്ടെന്ന ആരോപണം മുതിര്‍ന്ന നേതാവ് ദിഗ്വിജയ് സിംഗ് തള്ളി. പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍ നടപ്പാക്കാന്‍ കമല്‍നാഥ് എല്ലാ പരിശ്രമവും നടത്തുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കള്‍ ഒറ്റക്കെട്ടാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
സംസ്ഥാനത്തെ അധ്യാപകര്‍ സ്ഥിര നിയമനം ആവശ്യപ്പെട്ട് നടത്തുന്ന പ്രക്ഷോഭത്തിന് പിന്തുണയറിയിച്ചാണ് സിന്ധ്യ മുഖ്യമന്ത്രിയെ അടക്കം വിമർശിച്ചത്. തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പാലിക്കാത്തപക്ഷം നിങ്ങള്‍ ഒറ്റയ്ക്കാവില്ല താനും പ്രതിഷേധവുമായി തെരുവില്‍ ഇറങ്ങുമെന്ന് സിന്ധ്യ പ്രതിഷേധക്കാരോട് പറയുകയും ചെയ്തിരുന്നു.
സിന്ധ്യയ്ക്ക് സ്വന്തം സര്‍ക്കാരിനെതിരെ പ്രതിഷേധിക്കണമെങ്കിൽ ആകാമെന്ന് കമൽനാഥ്
06:30 AM Feb 16, 2020 | Deepika.com