കെ.സുരേന്ദ്രൻ ബിജെപി സംസ്ഥാന അധ്യക്ഷൻ

11:57 AM Feb 15, 2020 | Deepika.com
ന്യൂഡൽഹി: കെ.സുരേന്ദ്രനെ ബിജെപി സംസ്ഥാന അധ്യക്ഷനായി കേന്ദ്ര നേതൃത്വം നിയമിച്ചു. പാർട്ടി ദേശീയ അധ്യക്ഷൻ ജെ.പി.നദ്ദയാണ് പ്രഖ്യാപനം നടത്തിയത്. സംസ്ഥാന അധ്യക്ഷനെ നിശ്ചയിക്കാൻ കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് സമിതി യോഗം ചേർന്നിരുന്നു. ഈ യോഗത്തിലാണ് സുരേന്ദ്രനെ സംസ്ഥാന നേതൃപദവിയിലേക്ക് കൊണ്ടുവരാൻ തീരുമാനിച്ചത്.

ബിജെപി സംസ്ഥാന അധ്യക്ഷ പദവിയിലെത്തുന്ന ഏറ്റവും പ്രായംകുറഞ്ഞ നേതാവാണ് സുരേന്ദ്രൻ. പി.എസ്.ശ്രീധരൻപിള്ള മിസോറാം ഗവർണറായി നിയമിക്കപ്പെട്ടതിന് ശേഷം ദീർഘകാലമായി ബിജെപിക്ക് സംസ്ഥാനത്ത് നാഥനില്ലാത്ത അവസ്ഥയായിരുന്നു. സംസ്ഥാനത്തെ ഗ്രൂപ്പ് പോരും അധ്യക്ഷനെ നിയമിക്കുന്നത് വൈകിച്ചു.

ശോഭ സുരേന്ദ്രൻ, എം.ടി.രമേശ്, കുമ്മനം രാജശേഖരൻ എന്നിവരുടെ പേരുകളൊക്കെ സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് ഉയർന്നു വന്നെങ്കിലും കേന്ദ്രമന്ത്രി വി.മുരളീധരൻ, ബിജെപി ദേശീയ ജനറൽ സെക്രട്ടറി ബി.എൽ.സന്തോഷ് എന്നിവരുടെ ശക്തമായ പിന്തുണ സുരേന്ദ്രന് തുണയാവുകയായിരുന്നു.

കുമ്മനം ഗവർണർ പദവിയിലേക്ക് പോയപ്പോൾ സംസ്ഥാന അധ്യക്ഷനായി സുരേന്ദ്രന്‍റെ പേര് ഉയർന്നു വന്നതാണ്. അന്ന് ആർഎസ്എസിന് അനഭിമതനായിരുന്ന സുരേന്ദ്രൻ ശബരിമല സമരത്തിന് മുന്നിട്ടിറങ്ങിയതോടെ കാര്യങ്ങൾ മാറിമറിയുകയായിരുന്നു. ശബരിമല സമരം മുന്നിൽ നിന്നുനയിച്ച സുരേന്ദ്രൻ സംസ്ഥാന ആർഎസ്എസിന്‍റെ ആശീർവാദത്തോടു കൂടിയാണ് അധ്യക്ഷ പദവിയിലേക്ക് നടന്നുകയറിയത്.

കുട്ടനാട് ഉപതെരഞ്ഞെടുപ്പും തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പും അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുമെല്ലാം സുരേന്ദ്രന്‍റെ മുന്നിൽ വെല്ലുവിളിയായി നിൽക്കുകയാണ്. ലോക്സഭാ തെരഞ്ഞെടുപ്പിലെ ദയനീയ പ്രകടനം മറികടന്ന് പാർട്ടിയെ മുന്നോട്ടുനയിക്കുക എന്ന ഭാരിച്ച ഉത്തരവാദിത്വമാണ് സുരേന്ദ്രനെ കാത്തിരിക്കുന്നത്. സംസ്ഥാന ബിജെപി നേതൃത്വത്തിൽ നിലനിൽക്കുന്ന രൂക്ഷമായ ഗ്രൂപ്പ് പോരും വെല്ലുവിളിയാകും.