ലക്നോ: ഡോ. കഫീൽ ഖാനെതിരേ ദേശീയ സുരക്ഷാ നിയമം (എൻഎസ്എ) ചുമത്തി ഉത്തർപ്രദേശ് പോലീസ്. അലിഗഡ് മുസ്ലിം സർവകലാശാലയിൽ ദേശീയ പൗരത്വ നിയമ ഭേദഗതിക്കെതിരേ പ്രസംഗിച്ചതിന്റെ പേരിലാണു നടപടി.
ഡിസംബർ പന്ത്രണ്ടിനാണ് കഫീൽ ഖാൻ അലിഗഢ് സർവകലാശാലയിൽ പ്രസംഗിച്ചത്. ജനുവരി 29-ന് അറസ്റ്റിലായ കഫീൽ ഖാന് പിന്നീട് ജാമ്യം ലഭിച്ചു. എന്നാൽ പിന്നീട് മുംബൈ ബാഗിൽ സിഎഎ വിരുദ്ധ സമരത്തിൽ പങ്കെടുത്ത അദ്ദേഹത്തെ വീണ്ടും അറസ്റ്റ് ചെയ്തു ജയിലിലാക്കി.
കഫീൽ ഖാന് ജാമ്യം തേടി ബന്ധുക്കൾ നൽകിയ ഹർജിയിൽ, ജാമ്യ നടപടികൾ വേഗത്തിലാക്കാൻ അലിഗഡ് കോടതി നിർദേശിച്ചിരുന്നു. ഇതിനിടയിലാണ് ആദ്യത്തെ കേസിൽ പുതിയ വകുപ്പ് ചുമത്തിയിരിക്കുന്നത്. ഇപ്പോൾ മഥുര ജയിലിലാണു കഫീൽ ഖാനുള്ളത്.
ഗൊരഖ്പുർ ബിആർഡി മെഡിക്കൽ കോളജിലെ ശിശുരോഗ വിദഗ്ധനായിരുന്ന കഫീൽ ഖാൻ ഓക്സിജൻ കിട്ടാതെ ശിശുക്കൾ കൂട്ടത്തോടെ മരിച്ച സംഭത്തിൽ ഇടപെതോടെയാണു സംസ്ഥാനത്തെ യോഗി ആദിത്യനാഥ് സർക്കാരിന്റെ പ്രതികാര നടപടികൾ നേരിടേണ്ടിവന്നത്
ഡോ. കഫീൽ ഖാനെതിരേ ദേശീയ സുരക്ഷാ നിയമം ചുമത്തി ഉത്തർപ്രദേശ് പോലീസ്
06:22 PM Feb 14, 2020 | Deepika.com