നിർഭയ കേസ് വാദം കേൾക്കലിനിടെ ജസ്റ്റീസ് ഭാനുമതി കോടതിയിൽ കുഴഞ്ഞുവീണു

06:01 PM Feb 14, 2020 | Deepika.com
ന്യൂഡൽഹി: നിർഭയ കേസുമായി ബന്ധപ്പെട്ട വാദം കേൾക്കുന്നതിനിടെ സുപ്രീംകോടതി ജഡ്ജി ജസ്റ്റീസ് ആർ. ഭാനുമതി കോടതിമുറിയിൽ കുഴഞ്ഞുവീണു. പ്രതികളുടെ വധശിക്ഷ വെവ്വേറെ നടത്തണമെന്നാവശ്യപ്പെട്ട് കേന്ദ്രം സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കവെയാണ് ജസ്റ്റീസ് തളർന്നുവീണത്. സുപ്രീം കോടതിയിലെ അഞ്ചാം നന്പർ കോടതി മുറിയിൽ ഉച്ചയ്ക്കുശേഷം രണ്ടരയോടെയാണു സംഭവം.

രാഷ്ട്രപതി ദയാഹർജി നിരാകരിച്ചതിനെതിരെ പ്രതി വിനയ് ശർമ്മ നൽകിയ ഹർജി തള്ളി കൊണ്ടുള്ള വിധി വെളളിയാഴ്ച ഉച്ചക്ക് രണ്ടു മണിക്ക് പ്രസ്താവിച്ചത് ജസ്റ്റിസ് ആർ. ഭാനുമതിയായിരുന്നു. ഇതിനുശേഷമാണ് കേന്ദ്ര സർക്കാരിന്‍റെ ഹർജിയിൽ വാദം ആരംഭിച്ചത്.

വാദം കേട്ടശേഷം കേന്ദ്ര സർക്കാരിന്‍റെ ഹർജി 20-ാം തിയതി പരിഗണിക്കാനായി മാറ്റണമെന്ന് ജസ്റ്റീസ് ഭാനുമതി അഭിപ്രായപ്പെട്ടിരുന്നു. തുടർന്ന് ഉത്തരവ് പ്രസ്താവിക്കുന്നതിനിടെ ആദ്യ രണ്ടുവരി പറഞ്ഞ ശേഷം ബെഞ്ചിലുണ്ടായിരുന്ന ജസ്റ്റിസ് അശോക് ഭൂഷണിനോട് പ്രസ്താവം പൂർത്തിയാക്കാൻ ജസ്റ്റീസ് ഭാനുമതി ആവശ്യപ്പെട്ടു.

ജസ്റ്റിസ് അശോക് ഭൂഷണ്‍ ഉത്തരവ് വായിക്കുന്നതിനിടെ ജസ്റ്റീസ് ഭാനുമതി മറിഞ്ഞു വീഴുകയായിരുന്നു. ഉടൻതന്നെ ഇവരെ ചേംബറിലേക്കു കൊണ്ടുപോയി. ചേംബറിൽ ഡോക്ടർമാരെത്തി ജസ്റ്റീസിനെ പരിശോധിച്ചു. ഉത്തരവ് പിന്നീട് ഇറക്കാമെന്ന് ജസ്റ്റീസ് ബൊപ്പണ്ണ അറിയിച്ചു. കടുത്ത പനി മൂലം ജസ്റ്റീസ് അവശനിലയിലായിരുന്നുവെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത പിന്നീട് അറിയിച്ചു.