"ചില കോണ്‍ഗ്രസ് നേതാക്കൾക്ക് ഇപ്പോഴും മന്ത്രിയാണെന്ന തോന്നൽ’; വിഴുപ്പലക്കൽ

06:18 AM Feb 14, 2020 | Deepika.com
ന്യൂഡൽഹി: ഡൽഹി തെരഞ്ഞെടുപ്പ് തോൽവിക്കു പിന്നാലെ കോണ്‍ഗ്രസിൽ വിഴുപ്പലക്കൽ തുടരുന്നു. പാർട്ടിയുടെ ഡൽഹിയിലെ പ്രകടനം നിരാശാജനകമാണെന്നും പുതിയ സമീപനം ആവശ്യമാണെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ രംഗത്തെത്തി. ചില നേതാക്കൾ ഇപ്പോഴും മന്ത്രിമാരെപ്പോലെയാണ് പെരുമാറുന്നതെന്നായിരുന്നു മുതിർന്ന നേതാവ് ജയറാം രമേശിന്‍റെ കുറ്റപ്പെടുത്തൽ.

കോണ്‍ഗ്രസ് നേതാക്കൾ പുനർവിചിന്തനം നടത്തണം. അല്ലെങ്കിൽ അവർ അപ്രസക്തരായി മാറും. അഹങ്കാരവും മാറ്റേണ്ടതുണ്ട്. അധികാരം നഷ്ടപ്പെട്ട് ആറു വർഷത്തിനു ശേഷവും ചിലർ സ്വയം മന്ത്രിമാരെപ്പോലെ പെരുമാറുന്നു. പാർട്ടി നേതൃത്വത്തിന്‍റെ സമീപനവും ശൈലിയും മാറ്റേണ്ടതുണ്ട്. ഡൽഹി തെരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസിനെ സംബന്ധിച്ച് കൊറോണ വൈറസ് പോലൊരു ദുരന്തമാണെന്നും ജയറാം രമേശ് ചൂണ്ടിക്കാട്ടി.

കാലം മാറി, രാജ്യവും മാറി. കോണ്‍ഗ്രസിന് ഒരു പുതിയ സമീപനം ആവശ്യമാണ്. കാര്യങ്ങൾ പുതിയ രീതിയിൽ ചെയ്യേണ്ടിയിരിക്കുന്നു. പാർട്ടി ജനങ്ങളിലേക്കിറങ്ങണം. ഡൽഹി തെരഞ്ഞെടുപ്പ് ഫലം നിരാശാജനകമാണ്. എന്നിരുന്നാലും ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷവും കോണ്‍ഗ്രസ് ചില സംസ്ഥാനങ്ങളിൽ സർക്കാർ രൂപീകരിച്ചിട്ടുണ്ടെന്നും ജ്യോതിരാദിത്യ സിന്ധ്യ ചൂണ്ടിക്കാട്ടി.

ഡൽഹിയിൽ തുടർയായി മൂന്നുവട്ടം ഭരണംപിടിച്ച കോണ്‍ഗ്രസിനെ വട്ടപ്പൂജ്യത്തിലേക്കു തള്ളിയാണ് ആം ആദ്മി പാർട്ടി അധികാരം പിടിച്ചത്. എഎപി 62 സീറ്റും ബിജെപി എട്ടു സീറ്റും നേടിയപ്പോൾ കോണ്‍ഗ്രസിന് ഒന്നും ലഭിച്ചില്ല.