സംസ്ഥാനത്ത് വനിതകൾക്കെതിരായ അതിക്രമങ്ങളിൽ വർധനയെന്ന് മുഖ്യമന്ത്രി

11:13 AM Feb 12, 2020 | Deepika.com
തിരുവനന്തപുരം: സംസ്ഥാനത്ത് വനിതകൾക്കെതിരായ അതിക്രമ കേസുകൾ വർധിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. വനിതകൾക്കിടയിൽ നടത്തിയ ബോധവത്കരണത്തിന്‍റെ ഭാഗമായാണ് ഇത്തരം സംഭവങ്ങൾ സംബന്ധിച്ച പരാതികൾ കൂടുതലായി ലഭിച്ചു തുടങ്ങിയത്.

സംസ്ഥാന പോലീസിൽ വനിതളുടെ എണ്ണം 15 ശതമാനമായി ഉ‍യർത്തുമെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ ജില്ലകളിലും വനിതാ പോലീസ് സ്റ്റേഷനുകൾ സ്ഥാപിക്കുമെന്നു വ്യക്തമാക്കിയ മുഖ്യമന്ത്രി സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമ കേസുകൾ വനിതാ പോലീസ് ഉദ്യോഗസ്ഥർ തന്നെ അന്വേഷിക്കുമെന്നും വ്യക്തമാക്കി.

വനിതാ സുരക്ഷ ഉറപ്പ് വരുത്തുന്നതിന്‍റെ ഭാഗമായി സ്മാർട്ട് പോലീസ് സ്റ്റേഷനുകളും പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. വനിതാ കമ്മീഷന് എതിരായ ആരോപണങ്ങൾ കുശുമ്പുകൊണ്ടാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഷാനിമോൾ ഉസ്മാൻ നൽകിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി.