മന്ത്രിമാർ മതിൽക്കെട്ടാനുള്ള തിരക്കിൽ: മന്ത്രിസഭാ യോഗം ഉപേക്ഷിച്ചു

08:46 PM Dec 26, 2018 | Deepika.com
തിരുവനന്തപുരം: മന്ത്രിമാരെല്ലാം വനിതാ മതിൽ നിർമാണത്തിന്‍റെ ഭാഗമായി വിവിധ ജില്ലകളിൽ തിരക്കിലായ സാഹചര്യത്തിൽ ഈ ആഴ്ചത്തെ മന്ത്രിസഭാ യോഗം ഉപേക്ഷിച്ചു. വനിതാ മതിലിനുശേഷം ഇനി മന്ത്രിസഭാ യോഗം ജനുവരി മൂന്നിനു മാത്രമേ ചേരുകയുള്ളു. ജനുവരി ഒന്നിനാണു വനിതാ മതിൽ സംഘടിപ്പിക്കുന്നത്.

ബുധനാഴ്ച ചേരേണ്ടയിരുന്ന പതിവു മന്ത്രിസഭായോഗത്തിനായി ചില മന്ത്രിമാർ ചൊവ്വാഴ്ച വൈകുന്നേരത്തോടെ തിരുവനന്തപുരത്ത് എത്തിയിരുന്നെങ്കിലും രാത്രിയോടെ മന്ത്രിസഭാ യോഗം വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. ചീഫ് സെക്രട്ടറി ടോം ജോസ്അവധിയായതിനാലാണ് മന്ത്രിസഭായോഗം മാറ്റിയതെന്നായിരുന്നു ഔദ്യോഗിക വിശദീകരണം.

അദ്ദേഹം അവധി കഴിഞ്ഞെത്തുന്ന വെള്ളിയാഴ്ച മന്ത്രിസഭായോഗം ചേരുമെന്ന് മന്ത്രിമാരെ അനൗദ്യോഗികമായി അറിയിച്ചിരുന്നു. എന്നാൽ പിന്നീട് ഈയാഴ്ചത്തെ മന്ത്രിസഭാ യോഗം ഉപേക്ഷിക്കുകയായിരുന്നു. എല്ലാ ജില്ലകളിലും വനിതാമതിലിന്‍റെ സംഘാടന ചുമതല മന്ത്രിമാർക്കായ സാഹചര്യത്തിലാണു തീരുമാനം.