തെറ്റായ ആചാരങ്ങൾ തിരുത്തിയാണ് നാട് പുരോഗതി നേടിയതെന്ന് മന്ത്രി രവീന്ദ്രനാഥ്

04:51 PM Nov 26, 2018 | Deepika.com
തിരുവനന്തപുരം: തെറ്റായ ധാരണകളും ആചാരങ്ങളും നവോത്ഥാന പ്രക്രിയയിലൂടെ തിരുത്തിയാണ് നാട് പുരോഗതി നേടിയതെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്. ലോകത്തെല്ലായിടത്തും ഇങ്ങനെയാണ് വളർച്ചയുണ്ടായത്. വിവേകാനന്ദൻ വിശേഷിപ്പിച്ച ഭ്രാന്താലയത്തിൽ നിന്ന് മതനിരപേക്ഷ സംസ്ഥാനമായി കേരളത്തെ രൂപപ്പെടുത്തിയത് നവോത്ഥാന നായകരുടെ നേതൃത്വത്തിൽ നടന്ന നവോത്ഥാന പ്രവർത്തനങ്ങളും സമരങ്ങളുമാണെന്നും അദ്ദേഹം പറഞ്ഞു.

മനസിന്‍റെ നവീകരണമാണ് നവോത്ഥാനം. പ്രാകൃതമായ സതി നിറുത്തലാക്കിയ ഉത്തരവ് സ്ത്രീ സമത്വത്തിന്‍റേയും സ്വാതന്ത്ര്യത്തിന്‍റേയും വലിയ സന്ദേശമാണ് നൽകിയതെന്നും അദ്ദേഹം പറഞ്ഞു. ഭർത്താവിന്‍റെ ചിതയിൽ സ്ത്രീ എരിഞ്ഞടങ്ങണം എന്ന ദുരാചാരമാണ് ഇതോടെ അവസാനിച്ചത്. അതോടെ മനസ് വികസിച്ച് മാനവികതയുടെയും സ്ത്രീ സമത്വത്തിന്‍റേയും തലത്തിലേക്ക് വന്നുവെന്നും അദ്ദേഹം പറഞ്ഞു.

സ്ത്രീ സമത്വം, സ്വാതന്ത്ര്യം, കുട്ടികളുടെ അവകാശ സംരക്ഷണം എന്നിവയിലൂടെ മാത്രമേ കേരളത്തിന് പുരോഗതി കൈവരിക്കാനാവൂ. അറിവു നേടി തെറ്റുകൾ തിരുത്തിയാണ് കേരളം വളർന്നതെന്ന് മന്ത്രി കൂട്ടിച്ചേർത്തു.