കള്ളപ്പണം എത്രയെത്തിയെന്ന് പറയാനാവില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്

08:48 PM Nov 25, 2018 | Deepika.com
ന്യൂഡൽഹി: കള്ളപ്പണം തിരികെ എത്തിക്കുന്നത് സംബന്ധിച്ച വിവരാവകാശ പ്രകാരമുള്ള ചോദ്യത്തിന് മറുപടി നിഷേധിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ്. വിവരങ്ങൾ കൈമാറിയാൽ കള്ളപ്പണ വിഷയത്തിൽ നിലവിലുള്ള അന്വേഷണത്തെ ബാധിക്കുമെന്നും സഞ്ജീവ് ചതുർവേദിക്കു നൽകിയ വിശദീകരണത്തിൽ പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

കള്ളപ്പണം തിരികെ എത്തിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി 2014 ജൂണ്‍ ഒന്നിനു ശേഷം എത്രമാത്രം പണം തിരികെയെത്തിയെന്നായിരുന്നു മുൻ ഐഎഫ്എസ് ഉദ്യോഗസ്ഥനായ സഞ്ജീവ് ചതുർവേദി ചോദ്യമുന്നയിച്ചിരുന്നത്. എന്നാൽ, ഇത്തരം വിവരങ്ങൾ വിവരാവകാശ നിയമത്തിന്‍റെ പരിധിയിൽ വരില്ലെന്നായിരുന്നു കഴിഞ്ഞ വർഷം ഒക്ടോബറിൽ പിഎംഒ മറുപടി നൽകിയിരുന്നത്. ഇതിനെതിരേ നൽകിയ അപ്പീൽ പരിഗണിച്ച കേന്ദ്ര വിവരാവകാശ കമ്മീഷൻ, 15 ദിവസത്തിനുള്ളിൽ മറുപടി നൽകാൻ നിർദേശിച്ചിരുന്നു.

എന്നാൽ, കള്ളപ്പണത്തെ കുറിച്ചുള്ള വിവരങ്ങൾ സർക്കാരിന്‍റെ രഹസ്യാന്വേഷണ ഏജൻസികളും സുരക്ഷാ ഏജൻസികളുമായി ബന്ധപ്പെട്ടവയാണെന്നും അതിനാൽ മറുപടി നൽകാനാവില്ലെന്നുമാണ് പ്രധാനമന്ത്രിയുടെ ഓഫീസിന്‍റെ ആവർത്തിച്ചുള്ള വിശദീകരണം.