നിലയ്ക്കലിൽനിന്ന് അറസ്റ്റിലായ ബിജെപി പ്രവർത്തകർക്കു ജാമ്യം

03:06 PM Nov 25, 2018 | Deepika.com
പത്തനംതിട്ട: ശബരിമലയിൽ നിരോധനാജ്ഞ ലംഘിച്ച് അറസ്റ്റിലായ ബിജെപി പ്രവർത്തകർക്കു ജാമ്യം. ബിജെപി സംസ്ഥാന സെക്രട്ടറി വി.കെ. സജീവിന്‍റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘത്തെയാണ് നിലയ്ക്കലിൽനിന്നു പോലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് ഇവരെ പെരുനാട് പോലീസ് സ്റ്റേഷനിൽ എത്തിച്ചിരുന്നു.

എട്ടംഗ സംഘം ഉച്ചയോടെയാണ് നിലയ്ക്കലിൽ എത്തിയത്. ഇവരെ ഇലവുങ്കലിൽ തടഞ്ഞ് പേരു വിവരങ്ങൾ പോലീസ് ശേഖരിച്ചിരുന്നു. പിന്നീട് സന്നിധാനത്ത് തങ്ങാൻ പാടില്ലെന്നും നാമജപ പ്രതിഷേധം നടത്തരുതെന്നും സംഘത്തെ പോലീസ് അറിയിച്ചു. തുടർന്നു ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി പോലീസ് നോട്ടീസ് നൽകി. നോട്ടീസ് ഒപ്പിട്ടു നൽകണമെന്നും പോലീസ് ആവശ്യപ്പെട്ടു.

പോലീസിന്‍റെ ആവശ്യം അംഗീകരിക്കാൻ തയാറാകാതിരുന്ന സംഘം നിരോധനാജ്ഞ ലംഘിക്കുകയാണെന്ന് പോലീസിനെ അറിയിച്ചു. തുടർന്നായിരുന്നു അറസ്റ്റ്. ശനിയാഴ്ച രാത്രി സന്നിധാനത്ത് നാമജപ പ്രതിഷേധം നടത്തിയ 80 പേരെയും പോലീസ് അറസ്റ്റു ചെയ്തിരന്നു. പിന്നീട് ഇവരെയും ജാമ്യത്തിൽ വിട്ടിരുന്നു.