റോഡ് നന്നാക്കാൻ ആളുകൾ മരിക്കണമോ..? സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം

01:31 PM Oct 26, 2018 | Deepika.com
കൊച്ചി: സംസ്ഥാന സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടിയായിരുന്നു വിമർശം. സംസ്ഥാനത്തെ റോഡുകളുടെ സ്ഥിതി വളരെ മോശമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. വിഐപി വന്നാലേ റോഡ് നന്നാക്കൂ എന്ന സ്ഥിതി മാറണം. റോഡ് നന്നാക്കാൻ ആളുകൾ മരിക്കണമോയെന്നും കോടതി ചോദിച്ചു.

റോഡുകളിൽ ഇനി ജീവൻ പൊലിയരുത്. ദീർഘ വീഷണത്തോടെ വേണം റോഡുകൾ നിർമിക്കാൻ. റോഡുകൾ പെട്ടന്ന് തകരുന്നതിൽ കരാറുകാരെ പ്രതികളാക്കാമെന്നും കോടതി നിർദേശിച്ചു. സംഭവത്തിൽ ഒരാഴ്ചയ്ക്കുള്ളിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കാനും കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു.

റോഡുകൾ മോശമാണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി ജഡ്ജിമാർ നൽകിയ കത്തിലായിരുന്നു കോടതി നടപടി. കത്ത് ഹൈക്കോടതി പൊതുതാത്പര്യ ഹർജിയായി ഫയലിൽ സ്വീകരിച്ചു. സംസ്ഥാനത്ത് മികച്ച റോഡുകൾ നിലനിർത്താനുള്ള നടപടി വേണമെന്നും ഹൈക്കോടതി നിരീക്ഷിച്ചു.