പത്തനംതിട്ട: ശബരിമലയിൽ ദർശനത്തിനെത്തിയ സ്ത്രീകളെ മല കയറുന്നതിൽനിന്നു ഭീഷണിപ്പെടുത്തി പിന്തിരിപ്പിച്ചെന്ന കേസിൽ റിമാൻഡിലായ അയ്യപ്പ ധർമസേനാ പ്രസിഡന്റ് രാഹുൽ ഈശ്വറിനു ജാമ്യം ലഭിച്ചു. രാഹുൽ ഈശ്വർ ഉൾപ്പെടെ 19 പേർക്കാണ് ജാമ്യം ലഭിച്ചത്. റാന്നി മജിസ്ട്രേറ്റ് കോടതിയാണ് ഇവർക്ക് ജാമ്യം അനുവദിച്ചത്.
മല കയറാനായെത്തിയ ആന്ധ്ര സംഘത്തെയാണു രാഹുൽ ഈശ്വർ അടങ്ങിയ പ്രതിഷേധക്കാർ തടഞ്ഞത്. പോലീസ് സുരക്ഷയിൽ പമ്പ കടന്ന് സ്വാമി അയ്യപ്പൻ റോഡിൽ പ്രവേശിച്ച കുടുംബത്തെ പോലീസ് പിന്മാറിയതോടെ തടയുകയായിരുന്നു. ഭീഷണിപ്പെടുത്തിയാണ് ഇവരെ പിന്തിരിപ്പിച്ചത്. മല കയറുന്നതിന് യുവതികളെത്തിയാൽ അവരെ പമ്പയിൽ തടയുമെന്ന് രാഹുൽ ഈശ്വർ ഭീഷണിപ്പെടുത്തിയിരുന്നു. കേസിൽ രാഹുല്‍ ഈശ്വറിനെ 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തിരുന്നു.
ശബരിമല ദർശനത്തിനെത്തിയ യുവതികളെ തടഞ്ഞ കേസ്; രാഹുൽ ഈശ്വറിനു ജാമ്യം
06:02 PM Oct 22, 2018 | Deepika.com