ന്യൂഡൽഹി: കടക്കെണിയിലായ ഇൻഫ്രാസ്ട്രക്ചർ ലീസിംഗ് ആൻഡ് ഫിനാൻഷ്യൽ സർവീസസി(ഐഎൽ ആൻഡ് എഫ്എസ്)നെ സർക്കാർ ഏറ്റെടുക്കുന്നു. ഐഎൽ ആൻഡ് എഫ്എസ് ബോർഡിനെ സസ്പെൻഡ് ചെയ്ത് സർക്കാർ നിയമിക്കുന്ന ആറംഗ സംഘം കമ്പനിയുടെ നിയന്ത്രണം ഏറ്റെടുക്കാൻ ദേശീയ കമ്പനി നിയമ ട്രൈബ്യൂണൽ ഉത്തരവിട്ടു. പ്രമുഖ ബാങ്കറായ ഉദയ് കൊടക് ഉൾപ്പെടുന്ന ആറംഗ സംഘമാണ് ഐഎൽ ആൻഡ് എഫ്എസിന്റെ പുതിയ ബോർഡിലുള്ളത്.
പ്രധാനമന്ത്രി മോദിയുടെ പ്രിയപ്പെട്ട കമ്പനിയാണ് ഐഎൽ ആൻഡ് എഫ്എസ് എന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പരിഹസിച്ചിരുന്നു. കമ്പനിയെ രക്ഷിക്കുന്നതിനായി എൽഐസി നിക്ഷേപം നടത്താൻ ലക്ഷ്യമിടുന്നതിനെയും രാഹുൽ വിമർശിച്ചു.
നിങ്ങളുടെ പ്രിയപ്പെട്ട സ്വകാര്യകന്പനി കടക്കെണിയിലായി.എൽഐസിയുടെ പണമിറക്കി അതിനെ രക്ഷിക്കുന്നത് എന്തിനാണ്. എൽഐസി രാജ്യത്തിന്റെ വി ശ്വാസ്യതയുടെ പ്രതീകമാണ്. ആളുകൾ കഷ്ടപ്പെട്ടുണ്ടാക്കുന്ന പണമാണ് ഇവിടെ നിക്ഷേപിക്കുന്നത്- രാഹുൽ ട്വീറ്റ് ചെയ്തു. വായ്പാ തിരച്ചടവ് മുടങ്ങിയതി നെത്തുടർന്നാണ് ഐഎൽ ആൻഡ് എഫ്എസ് പ്രതിസന്ധി പുറം ലോകമറിയുന്നത്.
കടക്കെണിയിലായ ഐഎൽ ആൻഡ് എഫ്എസ്നെ സർക്കാർ ഏറ്റെടുക്കുന്നു
06:43 PM Oct 01, 2018 | Deepika.com