മനുഷ്യാവകാശപ്രവർത്തകൻ ഗൗതം നാവ്‌ലാഖയെ വീട്ടുതടങ്കലിൽനിന്നും മോചിപ്പിച്ചു

05:55 PM Oct 01, 2018 | Deepika.com
ന്യൂഡൽഹി: ഭീമ കൊറെഗാവ് സംഘർഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അഞ്ചു മനുഷ്യാവകാശപ്രവർത്തകരിലൊരാളായ മാധ്യമപ്രവർത്തകൻ ഗൗതം നാ വ്‌ലാഖയെ വീട്ടുതടങ്കലിൽനിന്നും മോചിപ്പിച്ചു. ഡൽഹി ഹൈക്കോടതിയാണ് അദ്ദേഹത്തെ വിട്ടയച്ചത്. നാവ്‌ലാഖയെ 24 മണിക്കൂറിൽ അധികം വീട്ടുതടങ്കലിൽവച്ചത് ന്യായീകരിക്കാനാവാത്തതാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ദിവസം മനുഷ്യാവകാശ പ്രവർത്തകരുടെ വീട്ടുതടങ്കൽ നാല് ആഴ്ചത്തേക്കു കൂടി ദീർഘിച്ച സുപ്രീം കോടതി പ്രതികൾക്ക് ഉചിതമായ കീഴ്ക്കോടതികളെ സമീപിക്കാമെന്നു ഉത്തരവിട്ടിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് നാവ്‌ലാഖ ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്.

ജസ്റ്റീസ് എസ്.മുരളീധർ, ജസ്റ്റീസ് വിനോദ് ഗോയൽ എന്നിവരടങ്ങുന്ന ബെഞ്ചാണ് നാവ്‌ലാഖയെ വീട്ടുതടങ്കലിൽനിന്നും വിട്ടയച്ചത്. നാവ്‌ലാഖയ്ക്കു അദ്ദേഹത്തിന്‍റെ കേസിനെക്കുറിച്ച് അറിവുണ്ടായിരുന്നില്ല. അദ്ദേഹത്തിനു നോട്ടീസ് പോലും നൽകാതെയാണ് പോലീസ് അറസ്റ്റ് ചെയ്തതെന്നും കേസ് ലാഘവത്തോടെയാണ് കൈകാര്യം ചെയ്തതെന്നും കോടതി പറഞ്ഞു.

കഴിഞ്ഞ വർഷം ജനുവരിയിൽ നടന്ന ഭീമ കൊറെഗാവ് സംഘർഷവുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് 28 നാണ് തെലുങ്കുകവിയും മനുഷ്യാവകാശ പ്രവർത്തകനുമായ വരവര റാവു, അഭിഭാഷക സുധാ ഭരദ്വാജ്, സന്നദ്ധപ്രവർത്തകരായ വെർനണ്‍ ഗോണ്‍സാൽവസ്, അരുണ്‍ ഫെരേര, മാധ്യമപ്രവർത്തകൻ ഗൗതം നാവ്‌ലാഖ എന്നിവരെ മഹാരാഷ്‌ട്ര പോലീസ് വിവിധ സ്ഥലങ്ങളിൽ അറസ്റ്റ് ചെയ്തത്. ഭിന്നാഭിപ്രായം ഉളളതിനല്ല ക്രിമിനൽ കുറ്റങ്ങൾക്കാണ് ഇവരെ അറസ്റ്റ് ചെയ്തതെ ന്നാണ് പോലീസ് ഭാഷ്യം.