ഒന്നും മറക്കില്ല സീതാരാമൻ..! മിന്നലാക്രമണ സൂചന നൽകി പ്രതിരോധമന്ത്രിയും

06:13 PM Sep 30, 2018 | Deepika.com
ന്യൂഡൽഹി: അതിർത്തിയിൽ‌ പാക്കിസ്ഥാനു ശക്തമായ തിരിച്ചടി നൽകിയതിന്‍റെ സൂചന നൽകി പ്രതിരോധമന്ത്രി നിർമല സീതാരാമനും. അതിർത്തിയിൽ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് നിങ്ങളറിയുമെന്നു മന്ത്രി പറഞ്ഞു. പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചാൽ ഇന്ത്യ അതിനു മറുപടി നൽകുന്നുണ്ട്. അതിനെ ഇല്ലാതാക്കുകയും അവരെ പുറകോട്ടടിക്കുകയും ചെയ്യുന്നുണ്ട്. ഒന്നും ശ്രദ്ധിക്കാതെ പോകുന്നില്ലെന്നും നിർമല സീതാരാമൻ പറഞ്ഞു.

നേരത്തെ കേന്ദ്രആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗും പാക്കിസ്ഥാൻ മേഖലയിൽ ഇന്ത്യ വീണ്ടും മിന്നലാക്രമണം നടത്തിയെന്ന സൂചന കഴിഞ്ഞ ദിവസം നൽകിയിരുന്നു. ജമ്മു അതിർത്തിയിൽ ബിഎസ്എഫ് ജവാന്‍റെ തലയറുത്ത സംഭവത്തിൽ തിരിച്ചടി നൽകി എന്ന സൂചനകൾ നൽകി അതിർത്തി രക്ഷാ സേന മേധാവി കെ.കെ ശർമയും രംഗത്തെത്തിയിരുന്നു. അതിർത്തിയിൽ ക്രൂരമായി കൊല്ലപ്പെട്ട ബിഎസ്എഫ് ജവാന്‍റെ മരണത്തിന് പകരം ചോദിച്ചിട്ടുണ്ട് എന്ന നിലയിലാണ് രാജ്നാഥ് സിഗ് പറഞ്ഞത്.

ചിലത് നടന്നിട്ടുണ്ട്. അതിപ്പോൾ വെളിപ്പെടുത്താനാകില്ല. ചില വലിയ കാര്യങ്ങളാണ് നടന്നെന്നു മാത്രം പറയുന്നു. എന്നെ വിശ്വസിക്കാം. രണ്ടു മൂന്നു ദിവസ ങ്ങൾക്കു മുൻപ് വളരെ വലിയ ഒരു കാര്യം നടന്നിട്ടുണ്ട്. അതെന്താണെന്ന് നിങ്ങൾ ഉടനറിയും എന്നാണ് യുപിയിലെ മുസാഫർപൂരിൽ രാജ്നാഥ് സിംഗ് പറ ഞ്ഞത്.