കഴിഞ്ഞ ജൂണ്‍ 15ന് വയനാട് ചുരം ഇടിഞ്ഞ് ഗതാഗതം തടസപ്പെട്ടപ്പോൾ അവലോകന യോഗം സർക്കാർ വിളിച്ചിരുന്നു. ഈ യോഗത്തിൽ നിന്നും ജില്ലയിലെ യുഡിഎഫിന്‍റെ ജനപ്രതിനിധികളായ തന്നെയും ബ്ലോക്ക് പ്രസിഡന്‍റ്, പഞ്ചായത്ത് പ്രസിഡന്‍റ് എന്നിവരെയും ഒഴിവാക്കിയിരുന്നു. പുതുപ്പാടിയിൽ നടന്ന യോഗത്തിൽ ക്ഷണിക്കാതെ തന്നെ താൻ പങ്കെടുക്കുകയും ചെയ്തിരുന്നു.
വയനാട്ടിലെ ദുരന്ത സ്ഥലങ്ങൾ സന്ദർശിക്കുന്നതുമായി ബന്ധപ്പെട്ടാണ് താൻ ഇത്തരത്തിൽ പ്രതികരിച്ചതെന്നാണ് വീഡിയോയിൽ പറയുന്നത്. വയനാട് ചുരവുമായി ബന്ധപ്പെട്ട വിഷയത്തിൽ രാഷ്ട്രീയം കളിക്കുന്നതിനെയാണ് താൻ അന്ന് കുറ്റപ്പെടുത്തിയത്. യോഗം നടക്കുന്ന വിവരം അറിയിക്കാതെ എങ്ങനെ എത്തുമെന്നാണ് അന്ന് ചോദിച്ചത്. അതിനെയാണ് ഇന്നത്തെ സംഭവവുമായി ബന്ധപ്പെടുത്തി ചിലർ വാസ്തവ വിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നതെന്നും ഇത്തരം വ്യാജ പ്രചരണത്തിനെതിരേ ഡിജിപിക്ക് പരാതി നൽകുമെന്നും എം.ഐ.ഷാനവാസ് എംപി പറഞ്ഞു.