മുംബൈയിൽ അയണ്‍ ഗുളിക കഴിച്ച വിദ്യാര്‍ഥിനി മരിച്ചു; 160 കുട്ടികൾ ആശുപത്രിയിൽ

08:56 PM Aug 10, 2018 | Deepika.com
മുംബൈ: സ്‌കൂളില്‍നിന്നു ലഭിച്ച അയണ്‍ ഗുളിക കഴിച്ചതിനു പിന്നാലെ അവശനിലയിലായ വിദ്യാര്‍ഥിനി മരിച്ചു. സംഭവത്തിൽ‌ 160 വിദ്യാർഥികളെ അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഗോവംടിയിലെ മുനിസിപ്പൽ ഉർദു സ്കൂളിലെ വിദ്യാർഥിനി ചാന്ദിനി ശൈഖ് (12) ആണ് മരിച്ചത്.

കഴിഞ്ഞ തിങ്കളാഴ്ചയാണ് സ്കൂളിൽ ഗുളിക വിതരണം ചെയ്തത്. ചൊവ്വാഴ്ച സ്കൂളിൽ വരാതിരുന്ന കുട്ടി ബുധനാഴ്ചയും വ്യാഴാഴ്ചയും എത്തിയിരുന്നു. എന്നാൽ വ്യാഴാഴ്ച രാത്രി രക്തം ഛര്‍ദ്ദിച്ച കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ രക്തത്തിൽ വിഷാംശമുള്ളതായി സ്ഥിരീകരിച്ചിട്ടുണ്ട്.

കേന്ദ്രസര്‍ക്കാരിന്‍റെ ദേശീയ പ്രതിരോധ പദ്ധതിയുടെ ഭാഗമായി ഓഗസ്റ്റ് ആറിനാണ് ബി എം സി സ്‌കൂളില്‍ കുട്ടികള്‍ക്ക് പ്രതിരോധ മരുന്നുകള്‍ നല്‍കിയത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടികളുടെ ആരോഗ്യ നില മെച്ചപ്പെട്ടതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.