കപ്പലപകടം: കാണാതായവർക്കായുള്ള പ്രതീക്ഷ മങ്ങുന്നു

08:17 PM Aug 10, 2018 | Deepika.com
വൈപ്പിൻ: കപ്പൽ ഇടിച്ച് മുങ്ങിയ മത്സ്യബന്ധന ബോട്ടും ഒന്പത് മത്സ്യത്തൊഴിലാളികളെയും കണ്ടെത്താനുള്ള ശ്രമം നാലാം ദിവസവും പരാജയപ്പെട്ടതോടെ അവർക്കായുള്ള പ്രതീക്ഷയ്ക്ക് മങ്ങലേറ്റുതുടങ്ങി. നേവി, കോസ്റ്റ്ഗാർഡ് എന്നിയ്ക്കൊപ്പം മുനന്പത്ത് നിന്നുള്ള ഒരു ഡസനോളം മത്സ്യബന്ധന ബോട്ടുകളും കടലിൽ തെരച്ചിൽ നടത്തിയെങ്കിലും ഫലം കണ്ടില്ല.

റഡാർ സംവിധാനമുള്ള നേവിയുടെ കപ്പൽ സ്ഥലത്തെത്തിച്ച് മുങ്ങൽ വിദഗ്ധരക്കൊണ്ട് ബോട്ട് കണ്ടെത്തി ഉയർത്തിയാൽ മാത്രമേ കാണാതായവരെ കണ്ടെത്താൻ കഴിയു എന്നാണ് പരിചയ സന്പന്നരായ മത്സ്യത്തൊഴിലാളികൾ പറയുന്നത്. കാണാതായ ഒന്പതു പേരും വീൽ ഹൗസിലെ ബർത്തിൽ തങ്ങിക്കിടക്കുന്നുണ്ടാവും എന്നാണ് ഇവർ പറയുന്നത്.

കേസ് കേരളത്തിൽ രജിസ്റ്റർ ചെയ്താലെ മത്സ്യത്തൊഴിലാളികൾക്ക് നീതി ലഭിക്കകയുള്ളുവെന്നും ബോട്ട് ഉടമാസംഘം നേതാവ് പി.പി. ഗിരീഷും തൊഴിലാളി യൂണിയൻ നേതാവ് ചാൾസ് ജോർജും അഭിപ്രായപ്പെട്ടു. മുൻ ഫിഷറീസ് മന്ത്രി ഡൊമിനിക് പ്രസന്‍റേഷൻ മുനന്പം ഹാർബറിൽ സന്ദർശനം നടത്തി.