വണ്ണപ്പുറം കൂട്ടക്കൊലപാതകം: രണ്ടു പേർ പോലീസ് കസ്റ്റഡിയിൽ

12:12 PM Aug 03, 2018 | Deepika.com
തൊടുപുഴ: വണ്ണപ്പുറത്തിന് സമീപം കന്പകക്കാനത്ത് ഒരു കുടുംബത്തിലെ നാല് പേരെ കൊന്നു കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് രണ്ടു പേരെ കസ്റ്റഡിയിലെടുത്തു. മരിച്ച കുടുംബവുമായി അടുപ്പമുണ്ടായിരുന്നവരാണ് കസ്റ്റഡിയിലായിരിക്കുന്നതെന്നാണ് സൂചന. ഇവരിൽ ഒരാൾ ഇരുന്പ് പണിക്കാരനാണെന്നും സൂചനയുണ്ട്. കസ്റ്റഡിയിലായവരെക്കുറിച്ച് പോലീസ് വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.

ഇന്ന് രാവിലെയാണ് ഇരുവരും കസ്റ്റഡിയിലായത്. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഇരുവരെയും ചോദ്യം ചെയ്തു വരികയാണ്. കസ്റ്റഡിയിലുള്ള ഒരാൾക്ക് കൃത്യത്തിൽ നേരിട്ട് പങ്കുണ്ടെന്ന സൂചനയും പോലീസിന് ലഭിച്ചിട്ടുണ്ട്. അതിനാൽ വളരെ രഹസ്യമായ നടപടിയാണ് പോലീസിന്‍റെ ഭാഗത്തുനിന്നുണ്ടാകുന്നത്.

ബുധനാഴ്ച രാവിലെയാണ് തൊടുപുഴ വണ്ണപ്പുറം മുണ്ടൻമുടി കാനാട്ട് കൃഷ്ണൻ (51), ഭാര്യ സുശീല, മക്കളായ ആർഷ (21), അർജുൻ (18) എന്നിവരെ വീടിനു സമീപം കൊന്നു കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തിയത്. ഇവരെ കാണാതായതോടെ അയൽവാസികളും ബന്ധുക്കളും പോലീസും ചേർന്ന് നടത്തിയ തെരച്ചിലിൽ വീടിന് സമീപത്തെ ചാണകക്കുഴിയിൽ മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു.

നാല് മൃതദേഹങ്ങളിലും മാരകമായ മുറിവേറ്റ നിലയിലായിരുന്നു. വീടിന്‍റെ പരിസരങ്ങളിൽ നിന്ന് കൊലയ്ക്ക് ഉപയോഗിച്ച ആയുധങ്ങളും കണ്ടെത്തിയിരുന്നു. ചുറ്റികകൊണ്ട് തലയ്ക്ക് അടിയേറ്റാണ് ഗൃഹനാഥനായ കൃഷ്ണൻ മരിച്ചതെന്ന് പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായിരുന്നു. മരിച്ച നാല് പേരുടെയും ശരീരത്ത് കത്തിക്കൊണ്ട് ആഴത്തിൽ കുത്തിയ പാടുകളും കണ്ടെത്തിയിരുന്നു.