ഗാസ: ഗാസ അതിർത്തിയിൽ വീണ്ടും രൂക്ഷമായ സംഘർഷം. ഇസ്രേലി സേനയുടെ ആക്രമണത്തിൽ 170 പലസ്തീൻ പ്രക്ഷോഭകർക്ക് പരിക്കേറ്റു. പലസ്തീൻ ആരോഗ്യ മന്ത്രാലയം വക്താവ് അഷ്റഫ് അൽ ഖദ്രയാണ് ഇക്കാര്യം അറിയിച്ചത്.
വെള്ളിയാഴ്ച നടന്ന പ്രതിഷേധത്തിൽ പങ്കെടുക്കാൻ വിവിധ ഇടങ്ങളിൽ നിന്ന് ആയിരക്കണക്കിന് പേർ അതിർത്തിയിൽ എത്തിയിരുന്നു. പ്രതിഷേധക്കാരോടു പിരിഞ്ഞു പോകാൻ ആവശ്യപ്പെട്ടിട്ടും കൂട്ടാക്കിയില്ല. ഒടുവിൽ പ്രക്ഷോഭകാരികളെ ഭയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണു വെടിവയ്പ് നടത്തിയതെന്ന് ഇസ്രേലി സേന പ്രതികരിച്ചു.
ഗ്രേറ്റ് മാര്‍ച്ച് ഓഫ് റിട്ടേണ്‍ എന്നുപേരിട്ട ആറാഴ്ച നീളുന്ന പ്രക്ഷോഭത്തിൽ ഇസ്രേലി സേനയുടെ വെടിയേറ്റു ഇതുവരെ 45 പലസ്തീന്‍കാരാണ് കൊല്ലപ്പെട്ടത്. ഇപ്പോള്‍ ഇസ്രയേലിന്റെ ഭാഗമായ പ്രദേശങ്ങളിലുള്ള തങ്ങളുടെ വീടുകളിലേക്ക് മടങ്ങിയെത്താന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ടാണ് പലസ്തീന് അഭയാര്‍ഥികള്‍ പ്രക്ഷോഭം നടത്തുന്നത്.
ഗാസയിൽ വീണ്ടും സംഘർഷം; 170 പലസ്തീൻകാർക്ക് പരിക്ക്
02:10 AM May 05, 2018 | Deepika.com