ജിന്ന വിവാദം: അലിഗഡിൽ ഇന്‍റർനെറ്റ് സേവനങ്ങൾക്ക് വിലക്ക്

03:02 PM May 04, 2018 | Deepika.com
ലക്നോ: ഉത്തർപ്രദേശിലെ അലിഗഡ് സർവകലാശാലയിൽ മുഹമ്മദ് അലി ജിന്നയുടെ ചിത്രത്തെ ചൊല്ലിയുള്ള പ്രശ്നങ്ങളെ തുടർന്നു ഇന്‍റർനെറ്റ് സേവനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി. അലിഗഡിൽ ഇന്ന് രണ്ട് മുതൽ അർധ രാത്രിവരെയാണ് ഇന്‍റർനെറ്റ് സേവനങ്ങൾക്ക് ജില്ലാ മജിസ്ട്രേറ്റ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.

ജിന്നയുടെ ചിത്രം കാന്പസിൽനിന്നു മാറ്റണമെന്ന് ആവശ്യപ്പെട്ട് ആയിരത്തോളം വിദ്യാർഥികളാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. പ്രതിഷേധം രൂക്ഷമായതോടെ നിരവധി പോലീസുകാരെയാണ് അലിഗഡിൽ വിന്യസിച്ചിരിക്കുന്നത്.

കാന്പസിലെ ചിത്രത്തിനെതിരെ ബിജെപി എംപി എസ്.പി. മൗര്യ രംഗത്തുവന്നതോടെയാണ് സംഭവം വിവാദമായത്. ഇതിന്‍റെ പേരില്‍ നടന്ന അക്രമങ്ങളിൽ പോലീസുകാർ ഉൾപ്പെടെ നിരവധി പേർക്കു പരിക്കേറ്റിരുന്നു.