ജെ.ഡേ വധം: ഛോട്ടാ രാജൻ കുറ്റക്കാരൻ

12:35 PM May 02, 2018 | Deepika.com
മുംബൈ: പ്രമുഖ കുറ്റാന്വേഷക പത്രപ്രവർത്തകൻ ജ്യോതിർമയി ഡേയെ കൊലപ്പെടുത്തിയ കേസിൽ അധോലോക നേതാവ് ഛോട്ടാ രാജൻ കുറ്റക്കാരൻ. മുംബെെയിലെ പ്രത്യേക കോടതിയാണ് ഛോട്ടാ രാജൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. അതേസമയം കേസിലെ മറ്റൊരു പ്രതിയായിരുന്ന മാധ്യമപ്രവർത്തകൻ ജിഗ്ന വോറയെ കോടതി വെറുതെ വിട്ടു.

2011 ജൂണിലാണ് ജെ. ഡേയെ അജ്ഞാതരായ രണ്ടുപേര്‍ ബൈക്കിലെത്തി വെടിവച്ചു കൊന്നത്. മഹാരാഷ്ട്ര പോലീസ് അന്വേഷിച്ച കേസ് പിന്നീട് സിബിഐ ഏറ്റെടുക്കുയായിരുന്നു. ഛോട്ടാ രാജൻ ഉൾപ്പെടെ പത്ത് പേർക്കെതിരായാണ് സിബിഐ കുറ്റപത്രം സമർപ്പിച്ചത്.

ഇന്ത്യോനേഷ്യയിൽനിന്നു പിടികൂടിയ ഛോട്ടാ രാജനെ തിഹാർ ജയിലിൽവച്ചു സിബിഐ ചോദ്യം ചെയ്തിരുന്നു. വീഡിയോ കോൺഫറൻസിലൂടെ രാജനെ കോടതിയിലും ഹാജരാക്കിയിരുന്നു. 155 സാക്ഷികളെ വിചാരണകാലയളവില്‍ വിസ്തരിച്ചു.