നെഞ്ചിൽ ജാതി എഴുതിയ സംഭവം; മനുഷ്യാവകാശ കമ്മീഷൻ നോട്ടീസ് അയച്ചു

10:50 PM May 01, 2018 | Deepika.com
ന്യൂഡൽഹി: മധ്യപ്രദേശിൽ പോലീസ് കോണ്‍സ്റ്റബിൾ തസ്തികയിലേക്കുള്ള ആരോഗ്യപരിശോധനയ്ക്കെത്തിയ ദളിത് ഉദ്യോഗാർഥികളുടെ നെഞ്ചിൽ ജാതി എഴുതി ജില്ലാ പോലീസ് അധികൃതരുടെ നടപടിയിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ നോട്ടീസ് അയച്ചു. മധ്യപ്രദേശ് ചീഫ് സെക്രട്ടറിക്കും പോലീസ് മേധാവിക്കുമാണ് വിശദീകരണമാവശ്യപ്പെട്ടു നോട്ടീസ് അയച്ചിട്ടുള്ളത്. സംഭവത്തിൽ ഉത്തരവാദികൾക്കായവർക്കെതിരേ സ്വീകരിച്ച നടപടികൾ നാലാഴ്ചയ്ക്കുള്ളിൽ അറിയിക്കാനും കമ്മീഷൻ നിർദേശിച്ചു.

മധ്യപ്രദേശിറെ ധറിലാണ് പോലീസ് കോണ്‍സ്റ്റബിൾ തസ്തികയിലേക്കുള്ള ആരോഗ്യപരിശോധനയ്ക്കെത്തിയ ദളിത് ഉദ്യോഗാർഥികളുടെ നെഞ്ചിൽ ജില്ലാ പോലീസ് അധികൃതർ ജാതി എഴുതിയത്. ബുധനാഴ്ച ധറിലെ സർക്കാർ ആശുപത്രിയിൽ ഇരുന്നൂറോളം ഉദ്യോഗാർഥികൾ ഉയരം, തൂക്കം തുടങ്ങിയവ പരിശോധിക്കാൻ എത്തിയിരുന്നു. പരിശോധന പുരോഗമിക്കുന്നതിനിടെ ഉദ്യോഗാർഥികളുടെ നെഞ്ചിൽ പോലീസ് ജാതി രേഖപ്പെടുത്തി. എസ്സി, എസ്ടി, ജി(ജനറൽ)എന്നാണ് രേഖപ്പെടുത്തിയത്.

നെഞ്ചിൽ ജാതി എഴുതിയതായി ധർ എസ്പി വീരേന്ദ്ര സിംഗ് സ്ഥിരീകരിച്ചു. ഉദ്യോഗാർഥികളെ മാറിപ്പോകാതിരിക്കാനാണ് ഇത്തരത്തിൽ ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. ജനറൽ വിഭാഗത്തിനു 168 സെന്‍റിമീറ്റർ പൊക്കമാണ് വേണ്ടത്. എന്നാൽ എസ്സി, എസ്ടി വിഭാഗത്തിനു 165 സെന്‍റീമീറ്ററാണ് യോഗ്യതാ മാർക്ക്. ഉദ്യോഗാർഥികളെ മാറിപ്പോകാതിരിക്കാനാണ് ജാതി എഴുതിയതെന്നും വീരേന്ദ്ര സിംഗ് പറഞ്ഞു.