കുരുക്കഴിയും... ആറാം റെയില്‍വേ ഗേറ്റിനു പകരമായി അടിപ്പാത വരുന്നു

12:16 AM Jun 02, 2023 | Deepika.com
കോഴിക്കോട്: കണ്ണൂര്‍ റോഡില്‍നിന്ന് കോഴിക്കോട് ബീച്ചിലേക്കുള്ള പ്രധാന യാത്രാമാര്‍ഗമായ പണിക്കര്‍ റോഡിലെ ആറാം റെയില്‍വേ ഗേറ്റിന് പകരമായി അടിപ്പാത വരുന്നു.
ഇതോടെ കോഴിക്കോട് നഗരത്തില്‍ നാല് റെയില്‍വേ ക്രോസ് മാത്രമാണ് അവശേഷിക്കുക. ബീച്ചിലേക്ക് എളുപ്പം എത്താനുള്ള വഴിയില്‍ വലിയ ഗതാഗതക്കുരുക്കുണ്ടാക്കുന്നതാണ് ഈ ഗേറ്റ്. വടക്കോട്ടുള്ള യാത്രയില്‍ ആറാമത്തെ ഗേറ്റായതിനാലാണ് ഈ പ്രദേശവും ആറാംഗേറ്റ് എന്നറിയപ്പെടുന്നത്. ദിവസവും ഇരുപതിലധികം തവണ അടയ്ക്കുന്ന ഗേറ്റില്‍ വാഹനങ്ങളുടെ നീണ്ടനിര പതിവുകാഴ്ചയാണ്.
സംസ്ഥാന സര്‍ക്കാരിന്‍റെ നിര്‍ദേശപ്രകാരം കെ റെയിലാണ് അടിപ്പാത നിര്‍മിക്കുക. സാധാരണ അടിപ്പാതക്ക് പകരം ഇംഗ്ലീഷിലെ "യു' അക്ഷരം ആകൃതിയിലാണ് നിര്‍മാണം. ബീച്ച് പരിസരത്തുനിന്ന് തുടങ്ങി റെയിലിന് അടിയിലൂടെ മറുഭാഗത്തേക്ക് കടക്കുന്ന വിധമാകും അടിപ്പാത. സ്വകാര്യ വ്യക്തികളുടെ സ്ഥലം പരമാവധി ഒഴിവാക്കുന്നതിനാണ് ഈ ആകൃതിയിലുള്ള നിര്‍മാണം. 55 സെന്‍റാണ് സ്വകാര്യവ്യക്തികളില്‍നിന്ന് ഏറ്റെടുക്കേണ്ടിവരിക. സര്‍വേ പൂര്‍ത്തിയായി. സ്വകാര്യവ്യക്തികളുടെ സ്ഥലം അളക്കാനുള്ള നടപടിയിലാണ് ലാന്‍ഡ് അക്വിസിഷന്‍ വിഭാഗം.