ചക്കിട്ടപാറ: ചക്കിട്ടപ്പാറ പഞ്ചായത്തിലെ പൂഴിത്തോട് മേഖലയില്‍ ഉള്‍പ്പെട്ട മാവട്ടം,കരിങ്കണ്ണി ഭാഗങ്ങളിലുള്ള വനത്തോടുചേര്‍ന്ന ഭൂമിവനത്തോട് ചേർന്ന് കിടക്കുന്ന കർഷകരുടെ കൃഷി ഭൂമി സ്വയം സന്നദ്ധ പുനരധിവാസ പദ്ധതിയിൽ ഉൾപ്പെടുത്തി വനം വകുപ്പ് ഏറ്റെടുക്കുന്ന നടപടിയില്‍ ഉദാസീനതയെന്ന് ആക്ഷേപം. ചക്കിട്ടപാറ പഞ്ചായത്തിലെ പൂഴിത്തോട് കരിക്കണ്ണി, താളിപ്പാറ, മാവട്ടം, രണ്ടാംചീളി എന്നീ പ്രദേശങ്ങളിലെ കർഷകരുടെ ഭൂമിയാണ് ഏറ്റെടുക്കൽ നടപടികൾ ആരംഭിച്ചത്. താളിപ്പാറ, രണ്ടാംചീളി എന്നിവിടെങ്ങളിലെ ഇത് സംബന്ധിച്ച നടപടികൾ പൂർത്തീകരിച്ചു. എന്നാൽ മറ്റ് രണ്ട് പ്രദേശങ്ങളെ അവഗണിച്ചിരിക്കുകയാണെന്നാണ് ആക്ഷേപം.ഇതിനെതിരെ സമര രംഗത്തിറങ്ങാൻ ഗുണഭോക്താക്കളുടെ യോഗത്തിൽ തീരുമാനിച്ചു.
ടി.പി. രാമകൃഷ്ണൻ എം.എൽ.എ. വിളിച്ചുചേർത്ത യോഗത്തിൽ നാല് മേഖലകളിലായി 105 അപേക്ഷകളാണുള്ളത്. എല്ലാവരെയും ഒരുമിച്ച് പരിഗണിക്കുമെന്ന് അറിയിച്ചതാണ്. എന്നാൽ ഏറ്റവും ആദ്യം ഏറ്റെടുക്കേണ്ട പ്രദേശം കരിങ്കണ്ണി ഭാഗമാണ്.
ഈ പ്രദേശത്തിന്റെ നാല് ഭാഗവും വനത്താൽ ചുറ്റപ്പെട്ടതാണ്. ഈ ഭാഗം പോലും പരിഗണിക്കാൻ വനം വകുപ്പ് തയ്യാറായില്ലെന്നും ഗുണഭോക്താക്കൾ പറയുന്നു.
ഇതിൽ പ്രതിഷേധിച്ച് 14ന് രാവിലെ 10 മുതൽ പെരുവണ്ണാമൂഴി ഫോറസ്റ്റ് റെയിഞ്ച് ഓഫീസ് ഉപരോധിക്കാൻ ചക്കിട്ടപാറ പഞ്ചായത്തിൽ ചേർന്ന ഗുണഭോക്താക്കളുടെ യോഗം തീരുമാനിച്ചു.
യോഗം പഞ്ചായത്ത് പ്രസിഡന്റ് കെ.സുനിൽ ഉദ്ഘാടനം ചെയ്തു. വികസന കാര്യസ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ സി.കെ. ശശി അധ്യക്ഷത വഹിച്ചു. എ.സി സുരേന്ദ്രൻ പ്രസംഗിച്ചു. സി.കെ ശശി ചെയർമാനായും എ.സി സുരേന്ദ്രൻ കൺവീനറായും സമരസമിതി കമ്മറ്റി രൂപീകരിച്ചു.
പെരുവണ്ണാമൂഴി ഫോറസ്റ്റ് റേഞ്ച് ഓഫീസ് ഉപരോധിക്കും
11:50 PM Feb 08, 2023 | Deepika.com